Monday, February 28, 2011

അലിഗഢ് മലപ്പുറം ഓഫ് കാമ്പസ് പ്രവര്‍ത്തനം തുടങ്ങി

പെരിന്തല്‍മണ്ണ: മുസ്‌ലിം ന്യുനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി സച്ചാര്‍ കമ്മറ്റി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഇഛാശക്തിയുടെ നിത്യസ്മാരകമെന്നോണം പെരിന്തല്‍മണ്ണയില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ സംസ്ഥാനത്തെ പഠനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ ഇന്നലെ  ക്ലാസുകള്‍ ആരംഭിച്ചതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയാവുകയായിരുന്നു.

ബി എ എല്‍ എല്‍ ബി, എം ബി എ ക്ലാസുകളാണ് ലളിതമായ ഉദ്ഘാടന ചടങ്ങോടെ സമാരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം ന്യുനപക്ഷത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്നായി അനുവദിച്ച അലിഗഡ്് സര്‍വ്വകലാശാല ഓഫ് ക്യാമ്പസുകളില്‍ കേരളത്തിലേതു മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.  രണ്ട് കോഴ്‌സുകളിലുമായി 116 പേര്‍ക്കാണ് പ്രവേശനം നല്‍കിയിട്ടുള്ളത്. ഇവരില്‍ 79 പേര്‍ മലയാളികളാണ്. ഇതില്‍ 46 പേര്‍ മലപ്പുറം ജില്ലക്കാരുമാണ്. ആവശ്യത്തിന് അധ്യാപകരേയും നിയമിച്ചു കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, ലൈബ്രററി, കംപ്യുട്ടര്‍ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ചേലാമലയില്‍ അലിഗഢ് മലപ്പുറം സെന്റര്‍ വിപുലമായ രൂപത്തില്‍ പൂര്‍ത്തിയാക്കപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ പ്രത്യേക കേന്ദ്രത്തില്‍ കോഴ്‌സുകളുടെ ആരംഭം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. എച്ച് എസ് എ യാഹിയ അധ്യക്ഷത വഹിച്ചു.

ഡോ. എബ്‌കേശം അബ്ബാസിയുടെ  ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വി ശശികുമാര്‍, വൈസ് ചാന്‍സലര്‍  അബ്ദുള്‍ അസീസ്, കോര്‍ട്ട്‌മെമ്പര്‍ സയ്യിദ് ബഷീറലിതങ്ങള്‍, ഹാജി പി എ ഇബ്രാഹീം, പ്രൊഫ പി കെ അബ്ദുള്‍അസീസ്. രജിസ്ട്രാര്‍ പി കെ അബ്ദുള്‍ജലീല്‍, ഡോ പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് രണ്ട് വനിതാ പോളിടെക്‌നിക്കുകളും ഒരു വനിതാ കോളജും ക്യാമ്പസില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചതിനുശേഷം വൈസ്ചാന്‍സലര്‍ ഡോ പി കെ അബ്ദുള്‍ അസീസ്   വാര്‍ത്താലേഖകരെ അറിയിച്ചു. പ്രത്യേക കേന്ദ്രത്തില്‍ ഇന്നലെ പഠനമാരംഭിച്ചുവെങ്കിലും ഈ വര്‍ഷം ജൂലൈ- ഓഗസ്റ്റ്് മാസത്തോടെ പെരിന്തല്‍മണ്ണ താലൂക്കിലെ  ചേലാമലയിലേക്ക് കേന്ദ്രം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ചേലാമലയില്‍ ഏറ്റെടുത്ത 335.9 ഏക്കര്‍ ഭൂമിയില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഇന്ത്യ തയ്യാറാക്കിയ രുപരേഖയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. 1700 കോടി രൂപയുടെ പദ്ധതിയാണ് സര്‍വകലാശാല കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. 420 കോടി രൂപ അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 25 കോടിരുപ കേന്ദ്രം  വാഗ്ദാനം ചെയ്തതില്‍ പത്ത് കോടി രൂപ സര്‍വകലാശാലയ്ക്ക് ലഭിച്ചുകഴിഞ്ഞു. പുതിയ ബജറ്റില്‍ 50 കോടി രുപ നീക്കിവെച്ചിട്ടുമുണ്ട്. ബാക്കി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുമെന്നും 2020 ഓടെ പൂര്‍ണ സര്‍വ്വകലാശാലയായി മാറുമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. 2017 ആകുമ്പോഴേക്കും മെഡിക്കല്‍ കോളേജ്, പാരാമെഡിക്കല്‍, നഴ്‌സിംഗ് കോളേജ്, മെഡിക്കല്‍ വിഭാഗത്തിലെ മറ്റ് അനുബന്ധകോഴ്‌സുകള്‍ ഇെതല്ലാം കാമ്പസില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഈ അധ്യയനവര്‍ഷം  തുടങ്ങിക്കഴിഞ്ഞതിന് ശേഷമാണ് താത്ക്കാലിക കേന്ദ്രത്തില്‍ എം ബി എ, എല്‍എല്‍ ബി കോഴ്‌സുകള്‍ ആരംഭിച്ചതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇക്കാരണത്താലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗം 010311

On Union Budget 2011-12

The Polit Bureau of the Communist Party of India (Marxist) has issued the following statement: 28 February 2011

On Union Budget

The Union Budget 2011-12 fails to address the serious problems affecting the people and the economy. The Budget comes at a time when people are suffering due to high inflation and relentless rise of food and fuel prices. In this backdrop, the massive Rs. 20000 crore cut in major subsidies for 2011-12 on fuel, fertiliser and food, from what was spent in 2010-11 (Revised Estimates), come as a rude shock. The cut in food subsidy by Rs. 27 crore clearly exposes the Government's lack of willingness to enact a meaningful food security legislation. The Finance Minister's stubborn refusal to reduce excise and customs duties on petro products and obduracy in moving away from the ad-valorem duty structure, coupled with the cut on fuel subsidy by Rs. 15000 crore, indicates massive increase in fuel prices in the days to come. This exposes the anti-people character of the Government.

The direct cash transfer programme announced for implementation from next year is a smokescreen for this subsidy cut. The current BPL lists exclude large sections of the country's poor. Direct cash transfers to a small section of beneficiaries cannot substitute for the subsidised provision of essential commodities like food and fuel. The rise in kerosene prices will immediately affect the poor.

The Budget has provided relief of Rs. 11500 crore in direct taxes, while proposing to mobilise an additional Rs. 11300 crore through indirect taxes, which will inevitably be passed on to the consumers. This is a regressive taxation regime, which enriches the rich while burdening the ordinary citizens. As per the Statement of Revenue Foregone, total tax concessions reached over Rs. 5 lakh crore in 2010-11, with corporate tax exemptions totalling over Rs. 88000 crore. The tax-GDP ratio, which had reached almost 12% in 2007-08, has declined since then to around 10% in the current Budget. At a time when income inequalities are rising fast, a decline in tax GDP ratio shows the waning commitment towards redistributive policies and a throwback to trickle down economics.

No concrete steps to unearth the huge sums of black money stashed in offshore tax havens were announced. The DTAA (Double Taxation Avoidance Agreement) with Mauritius, through which 42% of FDI inflows into India is routed, is the biggest conduit of tax evasion by MNCs and Indian corporates. Rather than plugging such channels, the Finance Minister is signing more tax avoidance treaties with other countries.

With resource mobilisation taking a back seat, Plan Expenditure as percentage of GDP in 2011-12 will decrease from what was spent last year. The Budget Support for the Central Plan in 2011-12 has increased by only 12% over 2010-11, while nominal GDP has increased by 14%. Such squeeze in real expenditure marks all the major developmental heads. The flagship schemes of the social sector have been neglected in the budget and social sector spending is slated to fall in real per capita terms. The allocation for NREGS has fallen by Rs. 100 crore, despite a claimed increase in the wages. The provisions for ICDS are far below the estimates for full universalization as directed by the Supreme Court.

Agricultural growth has been below 3% on average in the first four years of the Eleventh Five Year Plan, despite a target of 4%. It is shocking in this backdrop that the budget provision for the Agriculture Department has been cut from last year. The allocations for the welfare of women, minorities, dalits and tribals are thoroughly inadequate. Capital expenditure is projected to fall from 1.7 per cent of GDP to only 1.2 per cent, which will affect basic infrastructure for the people.

The announcement of impending legislations directed at liberalizing the sensitive financial sectors like insurance, banking and pension funds is meant to appease foreign finance capital. Further liberalization of rules for Indian Mutual Funds accessing foreign investors would also facilitate the flow of speculative finance into the economy. Greater inflows of such speculative finance at a time when India's current account deficit is widening, does not augur well for the health of India's economy.

Overall, the Budget reflects the abandoning of the aam admi agenda by the UPA-II Government and its pursuit of an aggressive neoliberal agenda. The Polit Bureau of the CPI (M) calls upon the people to strengthen resistance against these neoliberal policies.
ലിങ്ക്

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത ബജറ്റ്: സിപിഐ എം

കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന് ഒരു ഐഐടി അനുവദിക്കാമെന്ന് പ്രധാനമന്ത്രി തന്നെ നല്‍കിയ ഉറപ്പ് ബജറ്റ് പ്രസംഗത്തില്‍പ്പോലും പാലിക്കപ്പെട്ടിട്ടില്ല. കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെങ്കിലും അതിനും തുക അനുവദിച്ചില്ല. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളെ പരിഗണിക്കുന്നതിന് തയ്യാറായില്ല എന്നു മാത്രമല്ല, വിമാന യാത്രാക്കൂലി വര്‍ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ഭാരം കയറ്റിവയ്ക്കാനാണ് തയ്യാറായിരിക്കുന്നത്.

രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളെയും തോട്ടവിളകളെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ ഒരു പദ്ധതിയും ബജറ്റിലില്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന വിഹിതം പോലും നീക്കിവച്ചില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഊര്‍ജ്ജിത നെല്‍കൃഷി വികസനത്തിനായുള്ള വിഹിതം അനുവദിക്കാനും തയ്യാറായിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട ചില പദ്ധതികള്‍ക്കാവട്ടെ ആവശ്യത്തിന് പണവും നീക്കിവച്ചില്ല.

കേന്ദ്ര നികുതികളില്‍നിന്ന് അര്‍ഹതപ്പെട്ട രീതിയില്‍ കേരളത്തിന് ലഭിക്കേണ്ട ഓഹരി പോലും ഇല്ലാത്ത രീതിയിലുള്ള വികലമായ മാനദണ്ഡമാണ് കേന്ദ്രം സ്വീകരിച്ചത്. ഈ അവഗണനയ്ക്കും വിവേചനത്തിനും എതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
(ദേശാഭിമാനി 010311)

മുഖ്യമന്ത്രിക്കെതിരായ ആരോപണം: പ്രതിപക്ഷം ഒളിച്ചോടുന്നു- പിണറായി

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ കെട്ടിച്ചമച്ച ആക്ഷേപങ്ങളുയര്‍ത്തി സ്വയം പരിഹാസ്യരായ പ്രതിപക്ഷത്തിന്റെ ഒളിച്ചോട്ടമാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ തെളിയുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രം മുഖ്യമന്ത്രിക്കും മകനുമെതിരായ ആരോപണങ്ങള്‍ എഴുതിക്കൊടുക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ നിബന്ധന വിലകുറഞ്ഞ രാഷ്ട്രീയ തമാശയാണ്. മുഖ്യമന്ത്രിക്കും കുടുംബാംഗത്തിനുമെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഞൊടിന്യായം ഉന്നയിച്ചുള്ള ഈ ഒളിച്ചോട്ടം. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇപ്പോഴുയര്‍ത്തിയ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് പ്രതിപക്ഷത്തിന് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഇത്രയുംനാള്‍ അതു ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണ്? അഴിമതി-പീഡന കേസുകളില്‍ യുഡിഎഫ് നേതാക്കള്‍ ജയിലിലാകുകയോ ജയിലില്‍ പോകാനുള്ള വഴി തുറക്കുകയോ ചെയ്തിരിക്കുന്നു. അതിനൊപ്പം നിയമസഭാതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ കരിപുരണ്ട യുഡിഎഫ് നേതൃത്വം മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണത്തിലേര്‍പ്പെട്ടിരിക്കുന്നത്.

നാടിനും ജനങ്ങള്‍ക്കും നന്മയും വികസനവും പ്രദാനംചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒന്നുംപറയാനില്ലാത്തതുകൊണ്ടാണ് തുമ്പും ചേലുമില്ലാത്ത ഇല്ലാക്കഥകളുമായി ഇറങ്ങിയിരിക്കുന്നത്. ഇതുകൊണ്ടൊന്നും ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ജനവിശ്വാസം ആര്‍ജിച്ച എല്‍ഡിഎഫ് ഗവമെന്റിന്റെ ശോഭ കെടുത്താനാകില്ലെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളുടെയും അന്യരാജ്യങ്ങളുടെയും ലോട്ടറി കേരളത്തിന് വേണ്ടായെന്ന പ്രഖ്യാപിത നിലപാടാണ് എല്‍ഡിഎഫിന്റേത്. എന്നാല്‍, ഇതു നടപ്പിലാകാന്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ലോട്ടറി മാഫിയ ദേശീയമായി കോടിക്കണക്കിന് രൂപയാണ് കൊള്ളയടിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇതു മറച്ചുവെച്ചാണ് ലോട്ടറിയുടെ പേരില്‍ കേരളത്തില്‍ പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പൊറാട്ടുനാടകം കളിക്കുന്നതെന്ന് പിണറായി പറഞ്ഞു.

ദേശാഭിമാനി

ജയ്‌ഹിന്ദിന്റെ ചീറ്റിപ്പോയ അമിട്ട്

ഖാദര്‍ എന്ന് കേട്ടാല്‍ ഖദറിട്ട ശുദ്ധ ഗാന്ധിയനാണെന്ന് ജനം ധരിക്കുമെന്നായിരിക്കും ജയ്‌ഹിന്ദ് യശമാനന്മാര്‍ കരുതിയിട്ടുണ്ടാവുക. എന്നാല്‍ ഈ ഖാദര്‍ പാലോത്തും അവിഹിതമുള്ളയാളാണെന്ന് ഇത്രയും പെട്ടെന്ന് പുറത്തുവരുമെന്ന് മുഖ്യമന്ത്രിയെ ഒറ്റയടിക്ക് ആവിയാക്കി കുഞ്ഞാലി-പിള്ളമാരെ രക്ഷിക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ മനസില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അല്‍പബുദ്ധിക്കാരുടെ കുതന്ത്രങ്ങള്‍ക്ക് ഇത്രയും ആയുസേ ഉണ്ടാകൂയെന്ന സത്യം ഇനിയെങ്കിലും മനസിലാക്കിയാല്‍ അവര്‍ക്ക് നന്ന്. 'ഖാദര്‍ പടക്കം' ചീറ്റിയതോടെ ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായി. യുഡിഎഫിന്റെ കൈയില്‍ ഇത്തരം നനഞ്ഞ പടക്കങ്ങളെ ഉള്ളൂവെന്ന്. വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ യുഡിഎഫ് സംസ്ഥാനതലത്തില്‍ ഉപസമിതി തന്നെ ഉണ്ടാക്കിയിട്ടുണ്ടത്രെ. ഈ രാഷ്ട്രീയ പാപ്പരത്തവും സഹിക്കേണ്ടത് നമ്മള്‍ കേരളീയരാണല്ലോ ഈശ്വരാ.

യുഡിഎഫ് നേതൃത്വത്തിന്റെ കൊള്ളരുതായ്മകള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാത്ത യുഡിഎഫിനെ രക്ഷിക്കാനാണല്ലോ കുതന്ത്രങ്ങളുടെ കുലപതി അധിപനായ കോണ്‍ഗ്രസിന്റെ സ്വന്തം ചാനല്‍ എക്സ്ക്ളൂസീവ് കഥ മെനഞ്ഞത്. എന്തായിരുന്നു വെളിപ്പെടുത്തല്‍. കേരളത്തെ ഞെട്ടിക്കുമെന്നാണോ ഈ വിദ്വാന്‍ വിചാരിച്ചത്. അമിട്ട് പൊട്ടിയെന്ന് മാത്രമല്ല ചീറ്റിത്തെറിച്ച് ബൂമറാങ് പോലെ തൊട്ടടുത്തുള്ളവര്‍ക്ക് നേരെ തിരിയുകയും ചെയ്തു. എതായാലും ഇതോടെ ഒരു കാര്യം ബോധ്യമായി. നേരും നെറിയുമില്ലാത്ത മാധ്യമ സംസ്കാരം കേരളത്തില്‍ വേര് പിടിച്ചില്ലെന്നല്ല, മറിച്ച് നുണ പറയാനും ക്വട്ടേഷന്‍ സംഘം കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്നതാണ്.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞാല്‍ കൊച്ചുകുഞ്ഞുങ്ങള്‍ പോലും വിശ്വസിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ മകന്‍ കോഴ വാങ്ങിയെന്നാകട്ടെ കഥ എന്ന് വിചാരിച്ചാണ് സ്വന്തം ചാനലിനെ ഉപയോഗിച്ച് എക്സ്ക്ളൂസീവ് വാര്‍ത്ത പടച്ചുണ്ടാക്കിയത്. തെളിവിന്റെ ഒരു തുണ്ടുകടലാസുപോലുമില്ലാത്ത കോഴക്കും വെളിപ്പെടുത്താന്‍ കണ്ടെത്തിയ ആളെയും കൊള്ളാം. നുണയാണെങ്കിലും അതിനും വേണ്ടേ ഒരന്തസ്. കൂലിത്തല്ലുകാരനെ ചന്ദനഫാക്ടറി ഉടമയാക്കുക. ആദ്യ ദിവസം തിരുവനന്തപുരം കണ്‍ന്റോമെന്റ് ഹൌസ് പരിസരത്ത് നിന്ന് പണം കൊടുത്തെന്ന് പറയുക, പിറ്റേ ദിവസം അത് മാറ്റി എറണാകുളത്ത് നിന്നാണ് കൊടുത്തതെന്ന് പറയുക, പിന്നെ ഞാന്‍ നേരിട്ട് കൊടുത്തിട്ടില്ലെന്ന് പറയുക. ഇങ്ങനെ ആദ്യം പറഞ്ഞ് കൊടുത്തത് ആവര്‍ത്തിക്കാന്‍ പോലും അറിയാത്ത ഏഴാംകൂലി തല്ലുകാരനെയാണല്ലോ ഇവര്‍ക്ക് കിട്ടിയത്. കഷ്ടംതന്നെ. ചന്ദനഫാക്ടറിയുടമയുടെ വെളിപ്പെടുത്തല്‍ എന്നാണ് ചാനലിലെ ഫ്ളാഷ്. എന്നാല്‍ എവിടെയാണ് ഈ വിദ്വാന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് പറയാനെങ്കിലും ജയ്ഹിന്ദുകാര്‍ സന്നദ്ധരാവണമായിരുന്നു.

ആരാണ് ഇവരുടെ ഫാക്ടറി ഉടമയെന്ന് കാസര്‍കോടുകാര്‍ക്ക് നന്നായി അറിയാം. എല്ലാത്തരം വിഷജീവികളെയും കിട്ടുന്ന സ്ഥലം എന്നതുകൊണ്ടാവാം എക്സ്ക്ളൂസീവ് വെടിക്ക് കാസര്‍കോടുകാരനെ തെരഞ്ഞെടുത്തത്. ലീഗ് നേതാവിന്റെ ചന്ദന ഫാക്ടറിയിലെ കാവല്‍ക്കാരനായിരുന്നുവെന്നതാണ് ചന്ദനവുമായി ഇയാള്‍ക്കുള്ള ബന്ധം. ആരെങ്കിലും റെയ്ഡിന് വന്നാല്‍ തല്ലാന്‍ ആയുധവുമായി കാവല്‍നില്‍ക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗം. പോരാത്തതിന് സ്ഥിരം ക്രിമിനല്‍. രണ്ട് ഭാര്യമാരാണെങ്കിലും പെണ്‍വാണിഭക്കേസിലും പേരുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ലീഗ് യൂത്ത് നേതാവാണെന്ന് ലേബല്‍. ഏതെങ്കിലും പണമുള്ള ലീഗ് നേതാവിന്റെ സില്‍ബന്ധിയായാല്‍ ആര്‍ക്കും ലീഗ് നേതാവാകാം. അത്തരക്കാര്‍ക്കേ അവിടെ നേതാവാകാന്‍ പറ്റൂ. പെണ്‍വാണിഭ കേസില്‍പെട്ട് ചീഞ്ഞ് നാറുന്ന പുലിക്കുട്ടിയല്ലെ അവരുടെ നേതാവ്..... പിന്നെ കൂലിത്തല്ലുകാരന്‍ ബ്ളോക്ക് പഞ്ചായത്തംഗമായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

എതായാലും ഇനിയും ഇത്തരം എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ ഇത്തരം ചാനലുകളിലൂടെ നമുക്ക് പ്രതീക്ഷിക്കാം. അതിനായി യുഡിഎഫ് ഉപസമിതി രൂപീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഉണ്ണിത്താന്‍, ജോര്‍ജ്, ഹസനാദികളാണല്ലോ യുഡിഎഫിന്റെ സിംഹക്കുട്ടികള്‍. അവരുള്ളിടത്തോളം കാലം ഇതും ഇതിലപ്പുറവും സംഭവിക്കും. എല്‍ഡിഎഫിനെ താറടിപ്പിക്കാനാണല്ലോ ഈ പെടാപ്പാടൊക്കെ. എന്നാല്‍ ഇത് കാണുന്ന ജനങ്ങള്‍ക്ക് സത്യം തിരിച്ചറിയാനുള്ള വിവേകമൊക്കെയുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

യുഡിഎഫ് നേതാക്കളെക്കുറിച്ച് പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ എല്‍ഡിഎഫ് നേതാക്കളൊന്നും ഉണ്ടാക്കിയതല്ലല്ലോ. കൂടെ നിന്നവരും രാജ്യത്തിന്റെ പരമോന്നത നീതിപീഠവും പറഞ്ഞതാണ്. പതിറ്റാണ്ടുകളായി കുഞ്ഞാലിക്കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആള്‍തന്നെയാണ് ഈ പുലിക്കുട്ടിയുടെ വീരസാഹസികത നിറഞ്ഞ കഥ ജനങ്ങളോട് വിളിച്ച് പറഞ്ഞത്. സുപ്രീംകോടതിയാണ് പിള്ളയെ അകത്താക്കിയത്. മുസ്തഫയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞത്. ഇതിന്റെ നാറ്റം മറക്കാന്‍ ചന്ദനത്തൈലം പൂശിയാല്‍ മതിയെന്ന് ആരാണാവോ ഇവര്‍ക്ക് പറഞ്ഞ് കൊടുത്തത്.

ദേശാഭിമാനി 280211

പൊട്ടിയത് ലീഗിന്റെ ബോംബ് ഫാക്ടറി

നാദാപുരം: കൂട്ടക്കുരുതിക്ക് ഇടയായ സ്ഫോടനം നടന്നത് നരിക്കാട്ടേരിയിലെ മുസ്ളിം ലീഗ് ബോംബ് നിര്‍മാണ ഫാക്ടറിയില്‍. ലീഗ് ശക്തികേന്ദ്രമായ നരിക്കാട്ടേരിയില്‍ ക്രിമിനല്‍ പടയുടെ താവളമാണ് അണിയാരിക്കുന്ന്. ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയുടെ വീടിന് വിളിപ്പാടകലെ വിശാലവും വിജനവുമായ സ്ഥലം. 2001ല്‍ ഉമ്മത്തൂരില്‍ കൊട്ടാരത്തില്‍ മമ്മുവിന്റെ വീട്ടില്‍നിന്ന് ആയുധ സഹിതം പിടിയിലായ അക്രമിസംഘത്തോടൊപ്പം സൂപ്പി നരിക്കാട്ടേരിയുമുണ്ടായിരുന്നു. ലീഗിന്റെ രാഷ്ട്രീയ ലാഭത്തിന് അനുസരിച്ച് മേഖലയില്‍ കലാപമുണ്ടാക്കുന്ന ഗുണ്ടാപ്പടക്ക് സര്‍വവിധ സന്നാഹവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ മദ്യക്കുപ്പികളും ഫാസ്റ്റ് ഫുഡിന്റെ അവശിഷ്ടങ്ങളും നല്‍കുന്ന സൂചന ഇതാണ്.

അക്രമങ്ങളുടെ ആസൂത്രണ കേന്ദ്രമാണ് അണിയാരിക്കുന്ന്. ആയുധ പരിശീലനവും ആയുധ നിര്‍മാണവും നടത്താം. ബോംബ് സൂക്ഷിക്കാന്‍ ഉപയോഗശൂന്യമായ മൂന്ന് കിണറും കുറ്റിക്കാടുകളുമുണ്ട്. ഞായറാഴ്ച പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ ലഭിച്ചത് ഇവിടെയുള്ള കിണറ്റില്‍ നിന്നാണ്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ എം പ്രവര്‍ത്തകരുടെ പതിനഞ്ചോളം വീടുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തിരുന്നു. ഈ അക്രമത്തിന്റെ ആസൂത്രണവും ഒരുക്കങ്ങളും നടത്തിയത് നരിക്കാട്ടേരിയില്‍ നിന്നായിരുന്നു. ശനിയാഴ്ച സ്ഫോടനത്തില്‍ മരിച്ച പുത്തൂരിടത്ത് റഫീഖിന്റെ നേതൃത്വത്തിലായിരുന്നു എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ സഹോദരനും ഡിവൈഎഫ്ഐ നേതാവുമായ ദിലീപ്കുമാറിന്റെ ഉള്‍പ്പെടെയുള്ള വീടുകള്‍ ആക്രമിച്ചത്. നാല് വര്‍ഷം മുമ്പ് റഫീഖിന്റെ വീട്ടില്‍നിന്ന് പൊലീസ് ബോംബ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട കരയത്ത് ഷബീര്‍ യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമാണ്. അടുത്ത കാലത്ത് നാദാപുരത്തുണ്ടായ അക്രമങ്ങളിലെ പ്രതികളും സജീവ ലീഗ് പ്രവര്‍ത്തകരുമാണ് മരിച്ചത്. ലീഗിന്റെ ഈ പ്രവര്‍ത്തനത്തിന് എന്‍ഡിഎഫിന്റെ ഒത്താശയുമുണ്ട്.
(കെ കെ ശ്രീജിത്)

പൊട്ടിത്തെറിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന

നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മുസ്ളിംലീഗ് ഗൂഢാലോചന. നാദാപുരവും പരിസരവും ചോരയില്‍ മുക്കി തെരഞ്ഞെടുപ്പിന്റെ അജന്‍ഡ അട്ടിമറിക്കാനുള്ള ലീഗിന്റെ നീച തന്ത്രമാണ് സ്ഫോടനമായി പറുത്തുവന്നത്. ബോംബ്നിര്‍മിച്ച് ജീവന്‍ കുരുതി കൊടുത്ത് നാടിനെയാകെ വര്‍ഗീയകലാപത്തിലേക്കും അക്രമത്തിലേക്കും നയിക്കുകയായിരുന്നു ലക്ഷ്യം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതിക്കുട്ടിലായ ഐസ്ക്രീംപാര്‍ലര്‍ പെണ്‍‌വാണിഭത്തിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കിയ ലീഗിന്റെ ജീര്‍ണമുഖം രക്ഷിക്കുക, പള്ളികള്‍ക്കടക്കം ബോംബെറിഞ്ഞ് വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കുക, സിപിഐ എം -എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പ്രകോപനമുണ്ടാക്കി 'മാര്‍ക്സിസ്റ്റ് അക്രമ' മെന്ന് വരുത്തിത്തീര്‍ക്കുക.... ഇങ്ങനെ വോട്ടിനും അധികാരത്തിനുമായി ലീഗിലെ ഒരുവിഭാഗം തയ്യാറാക്കിയ വന്‍പദ്ധതിയായിരുന്നു നരിക്കാട്ടേരിയില്‍ തയ്യാറായത്. ഭരണവും അധികാരക്കസേരയുമുറപ്പിക്കാന്‍ ലീഗിലെ ഒരുവിഭാഗം എത്രത്തോളം അധഃപതിക്കുമെന്നതിന്റെ ബീഭത്സമുഖമാണിത്.

ബോംബ് നിര്‍മിക്കുന്നതിനിടെ മാരകമായി പരിക്കേറ്റ് മരിച്ചവരെല്ലാം അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരും ക്രിമിനലുകളുമാണ്. 2001-ല്‍ സമാനമായ അക്രമ-കള്ളപ്രചാരവേല വഴി തെരഞ്ഞെടുപ്പ് വിജയം ലീഗ് സ്വന്തമാക്കിയിരുന്നു. നാദാപുരത്തെ തെരുവംപറമ്പില്‍ മുസ്ളിംസ്ത്രീയെ സിപിഐ എം പ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തിയെന്നായിരുന്നു അന്ന് നടത്തിയ നുണപ്രചാരണം. ആ തന്ത്രത്തിന്റെ ശില്‍പ്പിയായ ലീഗ് ജില്ലാസെക്രട്ടറി സൂപ്പി നരിക്കാട്ടേരിയുടെ വീടിന് വിളിപ്പാടകലെയാണ് സ്ഫോടനമുണ്ടായതെന്നത് ശ്രദ്ധേയമാണ്. നുണക്കഥകള്‍ അഴിച്ചുവിട്ട് നാട്ടിലാകെ കൊള്ളയും കൊള്ളിവെപ്പും നടത്തി മാര്‍ക്സിസ്റ്റ് അക്രമ മുറവിളി നടത്തുകയായിരുന്നു

2001-ല്‍. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പാണക്കാട് തങ്ങളുമെല്ലാം അന്ന് കള്ളക്കഥകള്‍ നാടെമ്പാടും പാടി നടക്കയുണ്ടായി. ലീഗ് രാഷ്ട്രീയമായി പ്രതിസന്ധി നേരിട്ട കാലത്തെല്ലാം അക്രമം അരങ്ങേറിയതായാണ് നാദാപുരത്തിന്റെ ചരിത്രം. ഐസ്ക്രീം വെളിപ്പെടുത്തലിനെ തുടര്‍ന്ന് അണികളും പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും ലീഗ് നേതൃത്വത്തോട് അകലുകയാണ്. ഇവരെ പിടിച്ചുനിര്‍ത്താന്‍ മത-സമുദായ കാര്‍ഡിറക്കാന്‍ ലീഗ് പല വഴികള്‍ തേടുകയായിരുന്നു. അണികളെ വികാരം കൊള്ളിച്ച് പിടിച്ചുനിര്‍ത്താന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് നരിക്കാട്ടേരിയില്‍ പൊട്ടിയത്. ഇതുസംബന്ധിച്ച് വലിയ ഗൂഢാലോചനയുണ്ടായതായി സ്ഫോടനസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. നാല് മൊബൈല്‍സിംകാര്‍ഡ്, രണ്ട് മൊബൈല്‍ ഫോ, വെടിമരുന്ന്ശേഖരം എന്നിവ കണ്ടെത്തിയിട്ടുണ്ട്. പണവും ലക്ഷങ്ങള്‍ രേഖപ്പെടുത്തിയ ചെക്കും കണ്ടെത്തിയത് ഇതിന് പിന്നിലെ സാമ്പത്തിക ശക്തികളെക്കുറിച്ചും സൂപന തരുന്നു. അക്രമികളെയും അക്രമത്തെയും പറ്റി ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അക്രമത്തെ അപലപിക്കാന്‍ പോലും തയ്യാറാകാത്ത കോണ്‍ഗ്രസ് നിലപാടും വിവാദമായിട്ടുണ്ട്.
(പി വി ജീജോ)

സംഘര്‍ഷം സൃഷ്ടിക്കാന്‍ കൂത്തുപറമ്പില്‍ പള്ളികള്‍ക്ക് കല്ലേറ്

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് കോട്ടയം പഞ്ചായത്തിലും പരിസരങ്ങളിലുമായി പള്ളികള്‍ക്ക് കല്ലെറിഞ്ഞ് സംഘര്‍ഷത്തിന് ശ്രമം. കോട്ടയം പഞ്ചായത്തിലെ ആറാംമൈല്‍ മൈതാനിപ്പള്ളി, കുന്നിനുമീത്തല്‍ ജുമാമസ്ജിദ്, കോട്ടയം ജുമാമസ്ജിദ്, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പാറാല്‍ ജുമാമസ്ജിദ് എന്നിവയ്ക്കാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരക്കും നാലുമണിക്കും ഇടയില്‍ കല്ലേറുണ്ടായത്. കല്ലേറില്‍ കുന്നിനുമീത്തല്‍ പള്ളിയുടെ മുന്‍വാതിലും മൂന്നു ജനലുകളും മൈതാനിപ്പള്ളി, കോട്ടയംപൊയില്‍ പള്ളികളുടെ ജനല്‍ ഗ്ളാസുകളും പാറാല്‍ പള്ളിയുടെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നു. സാമുദായിക സൌഹാര്‍ദം നിലനില്‍ക്കുന്ന മേഖലയില്‍ സംഘര്‍ഷം വിതയ്ക്കാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമമാണ് അക്രമത്തിനുപിന്നിലെന്ന് കരുതുന്നു.

ശനിയാഴ്ച രാത്രി നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ലീഗ്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് പള്ളികള്‍ക്ക് കല്ലെറിഞ്ഞത്. സ്ഫോടനത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനും ലക്ഷ്യമിട്ടുള്ളതാണ് ഈ അക്രമം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണ് അക്രമത്തിനുപിന്നിലെന്ന് സംശയിക്കുന്നതായി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ പൊലീസ് ചീഫ് ദേബേഷ്കുമാര്‍ ബെഹ്റ, ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തിെയിരുന്നു. സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍, മുസ്ളിംലീഗ് ജില്ലാ പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൌലവി, കെ പി മോഹനന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി നേതൃത്വത്തില്‍ കോട്ടയംപൊയിലിലും ആറാംമൈലിലും പ്രകടനവും പൊതുയോഗവും നടത്തി. ഇതിനുശേഷം കൂത്തുപറമ്പില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി.

സ്ഫോടനം സമഗ്രമായി അന്വേഷിക്കണം: പിണറായി

തിരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് തയ്യാറെടുത്തുവെന്ന മുന്നറിയിപ്പാണ് അഞ്ചുപേര്‍ മരിക്കാനിടയായ നാദാപുരം ബോംബ് സ്ഫോടനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഇതിനുപിന്നിലുള്ള വന്‍ ശക്തികള്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാദാപുരത്ത് മുസ്ളിംലീഗ് കേന്ദ്രത്തില്‍ ബോംബുനിര്‍മാണത്തിനിടയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് ലീഗുകാര്‍ മരിക്കാനിടയായത് ഗൌരവമേറിയ രാഷ്ട്രീയവിഷയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ കേരളം നില്‍ക്കെ, യുഡിഎഫ് പൊതുവിലും മുസ്ളിംലീഗ് വിശേഷിച്ചും കടുത്ത പ്രതിസന്ധിയിലാണ്. പുതിയ വെളിപ്പെടുത്തലുകളും സംഭവവികാസങ്ങളും യുഡിഎഫ് ജീര്‍ണതയുടെ ആഴം കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ്. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ഖജനാവ് കൊള്ളയടിക്കുന്നതും അതിലൂടെ ആര്‍ജിക്കുന്ന അഴിമതിപ്പണം സദാചാരവിരുദ്ധനടപടികള്‍ക്ക് ഉള്‍പ്പെടെ വിനിയോഗിക്കുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും അറിഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി മുസ്ളിംലീഗിന്റെയും മറ്റു ഘടകകക്ഷികളുടെയും നേതാക്കള്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടു. ഇതിനെ മറികടക്കാന്‍ അക്രമം കെട്ടഴിച്ചുവിട്ട് എല്‍ഡിഎഫിനെ തളയ്ക്കാമെന്ന വ്യാമോഹത്തിലാണ് ലീഗും യുഡിഎഫും.

മൂന്നാം നായനാര്‍സര്‍ക്കാരിന്റെ അവസാനകാലത്ത് നാദാപുരത്ത് ബോംബാക്രമണം നടത്തുകമാത്രമല്ല, വീട്ടമ്മയെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ മാനഭംഗപ്പെടുത്തി എന്ന കള്ളക്കഥ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്തു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താല്‍ക്കാലികമായി വിജയിച്ച ആ വൃത്തികെട്ട രാഷ്ട്രീയശൈലി വീണ്ടും പയറ്റാനാണ് ലീഗും യുഡിഎഫും പരിശ്രമിക്കുന്നത്. അധികാരത്തില്‍ കയറാന്‍ എന്തു കുത്സിത മാര്‍ഗവും സ്വീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ലെന്നത് നാടിന് അറിയാവുന്ന വസ്തുതയാണ്. ലീഗിന്റെ പ്രധാന കേന്ദ്രമായ നരിക്കാട്ടേരിയില്‍ ബോംബുനിര്‍മാണത്തിനിടെ കൂട്ടമരണമുണ്ടായ പശ്ചാത്തലത്തിലെങ്കിലും അക്രമരാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള വീണ്ടുവിചാരം യുഡിഎഫ് നേതൃത്വത്തിന് ഉണ്ടാകുമോ. ന്യൂനപക്ഷങ്ങളുടെ മേല്‍വിലാസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദിസംഘടനകളും ലീഗും തമ്മിലുള്ള ചങ്ങാത്തം നാദാപുരത്തെ ബോംബുനിര്‍മാണപ്രവര്‍ത്തനത്തിനുപിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്. നാടിന്റെ സ്വൈരജീവിതവും സ്വതന്ത്രമായ തെരഞ്ഞെടുപ്പും അട്ടിമറിക്കുന്ന ബോംബുനിര്‍മാണവും ആക്രമണവും യുഡിഎഫിന്റെ ഔദ്യോഗികപരിപാടിയാണോ എന്ന് വ്യക്തമാക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് ഘടകകക്ഷി നേതാക്കളും തയ്യാറാകണം. നാദാപുരം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫിന്റെ ബോംബുനിര്‍മാണ രാഷ്ട്രീയത്തിനെതിരെ അണിനിരക്കാന്‍ എല്ലാ ജനാധിപത്യസ്നേഹികളോടും സമാധാനകാംക്ഷികളോടും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ഉമ്മന്‍ചാണ്ടി മാപ്പ് പറയണം: മുഖ്യമന്ത്രി

തിരു: നിയമസഭാതെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നതിന് യുഡിഎഫ് മുന്നൊരുക്കം നടത്തുന്നതിന്റെ തെളിവാണ് നരിക്കാട്ടേരി സ്ഫോടനമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നരിക്കാട്ടേരി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍‌വാണിഭം, അഴിമതി, മാഫിയ പ്രവര്‍ത്തനം എന്നിവയുടെ പേരില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന യുഡിഎഫ് നേതൃത്വം എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

2001ലെ നിയമസഭാതെരഞ്ഞെടുപ്പ് വേളയില്‍ നാദാപുരത്ത് എല്‍ഡിഎഫിനെതിരെ കള്ളപ്രചാരണം അഴിച്ചുവിട്ട് കലാപം സൃഷ്ടിച്ചത് ആരും മറന്നിട്ടില്ല. അക്രമം അമര്‍ച്ചചെയ്യാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. അക്രമം നടത്താനുള്ള യുഡിഎഫ് ഗൂഢാലോചനയ്ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ആരോപണം ഉന്നയിച്ച് തെളിവ് നല്‍കാതിരിക്കുന്നത് യുഡിഎഫിന്റെ പാരമ്പര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകനെതിരെ ഉന്നയിച്ച ആരോപണം സംബന്ധിച്ച തെളിവ് നല്‍കില്ലെന്ന യുഡിഎഫ് നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അക്രമശ്രമം ശക്തമായി നേരിടും: കോടിയേരി

കൊല്ലം: അക്രമം നടത്തി രാഷ്ട്രീയപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുവര്‍ഷമായി നാദാപുരത്ത് സമാധാനം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ബോംബ് സ്ഫോടനമുണ്ടായതിനു പിന്നില്‍ മറ്റ് ഉദ്ദേശങ്ങളുണ്ടോ എന്ന് അന്വേഷിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി അരാജകത്വം സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്നും അന്വേഷിക്കും. സ്ഫോടനത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

deshabhimani 280211

അഡ്വ. രാംകുമാറിന്റെ വിഭ്രാന്തികള്‍

തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോള്‍ സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നു. സെല്‍ഫ് ഗോളുകള്‍കൊണ്ട് വശംകെട്ട് ഹതാശരായ യുഡിഎഫ് നേതൃത്വം ഇനി എതിരാളിയുടെ ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ തുടങ്ങണമെന്ന് തീരുമാനിച്ചിരിക്കുന്നു. പിന്നാലെ "ജയ്ഹിന്ദ്'' ടിവിയില്‍ ഒരു വെളിപ്പെടുത്തല്‍ വന്നു. കാസര്‍കോട്ടെ ഒരു ലീഗു നേതാവിന് ഈ ആരോപണം ഉന്നയിക്കാന്‍ ഇന്ത്യാവിഷനില്‍ ഇടം കിട്ടിയില്ല. സ്വന്തം പാര്‍ടിയുടെ നേതാവിന്റെ പീഡനക്കേസുപോലും റജീനമാര്‍ ചെന്നാലുടനെ ലൈവായി വിളമ്പുന്ന ഇന്ത്യാവിഷനില്‍ കാസര്‍കോട്ടെ ലീഗു നേതാവിന് ചന്ദന കഥ വിളമ്പാന്‍ ഇടം കിട്ടിയില്ല. "ജയ്ഹിന്ദ്'' എന്ന കോണ്‍ഗ്രസ് ചാനല്‍തന്നെ വേണ്ടിവന്നു. ഇത്രയും വലിയ ബുദ്ധി എം എം ഹസ്സന്റെ വകയാണെന്ന് ആരും വിശ്വസിക്കുന്നില്ല. പൊയ്‌വെടികള്‍ ഇനിയും എപ്പോഴും പ്രതീക്ഷിക്കാം.

    ഇവിടെ യുഡിഎഫ് നേതാക്കളുടെ പിന്‍പാട്ടുകാരനായി അഡ്വ. കെ രാംകുമാര്‍ അവതരിച്ചത് അസാധാരണമായി. രാംകുമാര്‍ ഹൈക്കോടതിയിലെ പ്രഗത്ഭനായ ഒരഭിഭാഷകനാണ്. നീതിപീഠത്തിന്റെ വ്യതിയാനങ്ങള്‍ക്കെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന നിലപാടുണ്ട്. ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ല. കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവായ മരുമകന്റെയും മറ്റും അഴിമതിക്കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ കെ ജി ബിയെ ന്യായീകരിക്കാന്‍ ഓടിയെത്തിയ ഒരാള്‍ അഡ്വ. കെ രാംകുമാറായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ "ആധികാരികമായി'' ചിലത് പറയുന്ന ഭാവത്തിലാണ് രാംകുമാര്‍. യഥാര്‍ത്ഥത്തില്‍ എന്താണ് രാംകുമാറിന്റെ പ്രശ്നം.

    അഭിഭാഷകവൃത്തിക്കപ്പുറത്ത് ബിസിനസ് താല്‍പര്യങ്ങളുള്ള ഒരു വ്യക്തിയെന്ന നിലയില്‍ രാംകുമാറിന് അസുഖകരമായ ചില വിഷയങ്ങള്‍ ഇക്കാലത്തുയര്‍ന്നുവന്നിരുന്നു. അദ്ദേഹത്തിന്റെയും മകന്റെ ഭാര്യയുടേയും ഉടമസ്ഥതയില്‍ ധന്യശ്രീ എന്ന പേരില്‍ മൂന്നാറിലുണ്ടായിരുന്ന റിസോര്‍ട്ട് നിയമം ലംഘിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി സര്‍ക്കാര്‍ പൊളിക്കാന്‍ തുടങ്ങി. വൈദ്യുതി ബോര്‍ഡുവക സ്ഥലത്തേക്ക് കടന്നുകയറി നിര്‍മ്മിച്ച ഭാഗങ്ങളാണ് പൊളിച്ചത്. മൂന്നാര്‍ കയ്യേറ്റത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അന്നേവരെ ഇടപെടാതിരുന്ന ഹൈക്കോടതി ആദ്യമായി ഒരു സ്റ്റേ ഉത്തരവ് നല്‍കിയത് ധന്യശ്രീ പൊളിക്കുന്ന കേസിലായിരുന്നു. രാംകുമാറിന്റെ വ്യക്തിപരമായ മികവുകൊണ്ടാകാം, ഇപ്പോഴും കേസിന്റെ നൂലാമാലകളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്തംഭനത്തിലാണ്.

    മൂന്നാര്‍ ധന്യശ്രീ ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചതോടെ അഡ്വ. കെ രാംകുമാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തിനിഷ്ഠവും മുന്‍വിധിയോടെയുള്ളതുമായി. കെ ജി ബാലകൃഷ്ണന്റെ കേസില്‍ കോടതിയുടെ പരിശുദ്ധിക്കുവേണ്ടി വാദിച്ച് ജഡ്ജിമാരുടെ സംരക്ഷകനായി ചമഞ്ഞ അദ്ദേഹം സുധാകരന്റെ കൊട്ടാരക്കര പ്രസംഗം വന്നപ്പോള്‍ മറുകണ്ടം ചാടി. ബാലകൃഷ്ണപിള്ളയെ കഠിനതടവിന് ശിക്ഷിച്ച സുപ്രീംകോടതി ജഡ്ജി നീതിനിഷ്ഠനല്ലെന്നും, പണ്ട് താന്‍ സാക്ഷിയായി ബാര്‍ ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയ ഇനത്തിലുള്ള ഏതോ ജഡ്ജിയാണ് ബാലകൃഷ്ണപിള്ളയേയും ജയിലിലയച്ചതെന്നുമാണല്ലോ സുധാകരന്‍ പറഞ്ഞത്. കോടതികളുടെ നിലവാരം ഉയര്‍ത്തിപ്പിടിക്കാന്‍ ബദ്ധശ്രദ്ധനായ രാംകുമാര്‍ സുധാകരന്റെകൂടെ കൂടി സുപ്രീംകോടതിയില്‍ മുഴുവന്‍ ഇടനിലക്കാരുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. കുമാര്‍ എന്നു പേരായ ഇടനിലക്കാരനെ അദ്ദേഹത്തിനറിയാമെന്നും പറയുന്നു. നീതി നിര്‍വഹണ മേഖലയുടെ സ്വതന്ത്രതയ്ക്കും പരിശുദ്ധിക്കുംവേണ്ടി ഇത്രയേറെ എഴുതുകയും പറയുകയും ചെയ്തുവന്ന രാംകുമാര്‍ എന്തുകൊണ്ട് ഈ ഇടനിലക്കാരുടെ വിവരങ്ങള്‍ ഇതേവരെ മറച്ചുവച്ചു? ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ കിട്ടിയത് മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചാണെന്ന് സൂചന നല്‍കുന്നതരത്തില്‍ അപവാദ പ്രചാരണം നടത്തിവരുന്ന യുഡിഎഫ് നേതാക്കളുടെ പിന്‍ പാട്ടുകാരനായി രാംകുമാറിനെപ്പോലെയൊരാള്‍ വന്നത് കുറെ കടന്ന കയ്യായി.

    ജുഡീഷ്യറിയില്‍ വളഞ്ഞ മാര്‍ഗ്ഗത്തില്‍ കാര്യങ്ങള്‍ നടത്തുന്ന രീതി പലപ്പോഴും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ജഡ്ജിമാരും അങ്ങനെയാണെന്ന ധാരണ കമ്യൂണിസ്റ്റുകാര്‍ക്കില്ല. എത്രയോ ജഡ്ജിമാര്‍ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് സന്‍മാര്‍ഗ്ഗനിഷ്ഠയില്‍തന്നെ നീതിനിര്‍വഹണം നടത്തിവരുന്നു. സുധാകരന ന്യായീകരിക്കാനും ബാലകൃഷ്ണപിള്ളയെ വിശുദ്ധനാക്കാനും അഡ്വ. കെ രാംകുമാറിനെപ്പോലൊരാള്‍ നിയമമേഖലയില്‍നിന്ന് ആധികാരികമെന്നു തോന്നുന്ന നിലയില്‍ ചിലതു പറയുമ്പോള്‍ ഉദ്ദേശ്യശുദ്ധിയെപ്പറ്റികൂടി ചിന്തിക്കാതെ വയ്യ.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 040311

പോരാട്ടസ്മരണകളുമായി രണഭൂമിയില്‍ അവര്‍ ഒന്നിക്കുന്നു

കുറ്റ്യാടി: കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത തോട്ടക്കാട് മിച്ചഭൂമി സമരനായകരും കൈവശക്കാരും സമരഭൂമിയില്‍ ഒത്തുചേരുന്നു. മാര്‍ച്ച് ഒന്നിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാവിലെ പത്തിന് ജനകീയസംഗമം ഉദ്ഘാടനം ചെയ്യും.

അന്തിയുറങ്ങാന്‍ കൂരക്കും ഭൂമിക്കുംവേണ്ടി എഴുപതുകളില്‍ നടന്ന സമരത്തിന്റെ ജില്ലയിലെ കേന്ദ്രം കാവിലുംപാറയിലെ തോട്ടക്കാട് ആയിരുന്നു. കര്‍ഷക-കര്‍ഷകത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തില്‍ പിയേഴ്സ്ലെസ്ലി കമ്പനിയില്‍നിന്നും സ്വകാര്യ മുതലാളി വാങ്ങിയ 370 ഏക്കര്‍ ഭൂമിയില്‍ സമരവളണ്ടിയര്‍മാര്‍ പ്രവേശിച്ചു. 1972 മെയ് 25ന് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ മുടവന്‍മുകള്‍ കൊട്ടാരത്തില്‍ എകെജിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ പ്രവേശിച്ച ആ ദിവസംതന്നെ ഇ വി കുമാരന്റെ നേതൃത്വത്തില്‍ തോട്ടക്കാട് മിച്ചഭൂമിയില്‍ വളണ്ടിയര്‍മാര്‍ പ്രവേശിച്ചു. കേമ്പിന്റെ മുഖ്യ ചുമതലക്കാരന്‍ ഇ കെ നായനാരായിരുന്നു. 83 ദിവസം നീണ്ട സമരക്യാമ്പില്‍ എകെജി, സുശീലാഗോപാലന്‍, കേളുഏട്ടന്‍ എന്നിവര്‍ സന്ദര്‍ശിച്ച് സമരസഖാക്കളെ അഭിവാദ്യം ചെയ്തിരുന്നു. സമരത്തിന് നേതൃത്വംനല്‍കിയത് എ കണാരന്‍, ഇ വി കൃഷ്ണന്‍, യു കുഞ്ഞിരാമന്‍, എ പി കുഞ്ഞിക്കണ്ണന്‍, കെ ജി നമ്പ്യാര്‍ എന്നിവരായിരുന്നു. ജില്ലയുടെ നാനാഭാഗത്തുനിന്നും തെരഞ്ഞെടുത്ത വളണ്ടിയര്‍മാരായിരുന്നു സമരം നടത്തിയിരുന്നത്. എംഎസ്പി, സിആര്‍പി, പൊലീസ്സേനയെയും ഉപയോഗിച്ച് ഭൂവുടമയായ മറ്റത്തില്‍ വക്കച്ചനുവേണ്ടി സര്‍ക്കാര്‍ സമരത്തെ നേരിട്ടു. ഇതിനുപുറമെ ഉടമയുടെ ഗുണ്ടകളുടെ മര്‍ദനത്തെയും അതിജീവിച്ചാണ് സമരം ലക്ഷ്യത്തിലെത്തിയത്. ആയിരക്കണക്കിന് സമരസഖാക്കളും നേതാക്കളും പൊലീസിന്റെ മര്‍ദനവും ദീര്‍ഘനാള്‍ ജയില്‍ശിക്ഷയും അനുഭവിച്ചു. 1972 മുതല്‍ 80 വരെ കാവിലുംപാറ അവകാശസമരപോരാട്ട വേദിയായി മാറി. അഞ്ഞൂറില്‍പരം കുടുംബങ്ങള്‍ക്ക് തോട്ടക്കാട് ഭൂമിയില്‍ ഇന്ന് അവകാശമുണ്ട്. മുന്നൂറോളം കുടുംബങ്ങള്‍ സമരഭൂമിയില്‍ ഇന്നും താമസിക്കുന്നു. സിപിഐ എം കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി കെ കൃഷ്ണന്‍ കണ്‍വീനറും കെ പി കുഞ്ഞമ്മത്കുട്ടി ചെയര്‍മാനും പി ജി ജോര്‍ജ് ട്രഷററുമായി ജനകീയസംഗമത്തിന്റെ സംഘാടകസമിതി പ്രവര്‍ത്തിക്കുന്നു.

ദേശാഭിമാനി 280211

പുതു കേരളത്തിനായി അണിചേരുക: പരിഷത്ത്

പാലക്കാട്: പുതിയ കേരളത്തിന്റെ നിര്‍മിതിക്കായുള്ള പോരാട്ടത്തില്‍ പങ്കാളികളാകണമെന്ന ആഹ്വാനത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് 48-ാം സംസ്ഥാനസമ്മേളനം സമാപിച്ചു. ജനാധിപത്യം, മതനിരപേക്ഷത, ലിംഗനീതി, ശാസ്ത്രബോധം തുടങ്ങിയ മൂല്യങ്ങളിലുണ്ടാകുന്ന അപചയങ്ങള്‍ പ്രതിരോധിക്കണം. മലയാളഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളം പ്രക്ഷോഭങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ ഛിദ്രശക്തികളും ഭൂ-മദ്യ മാഫിയകളും ചേര്‍ന്ന് അട്ടിമറിക്കുകയാണ്. കമ്പോളയുക്തിയില്‍ ഊന്നുന്ന മധ്യവര്‍ഗ താല്‍പ്പര്യങ്ങളാണ് കേരളത്തില്‍ വളര്‍ന്നുവരുന്നത്. ഇവയ്ക്കിടയില്‍ നമ്മുടെ സംസ്കാരവും മലയാളവും നഷ്ടപ്പെടുന്നത് നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്മേളനം രൂപം നല്‍കി.

അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ നൂറാം വാര്‍ഷികദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ 140 കേന്ദ്രങ്ങളില്‍ സമതാ സര്‍ഗസായാഹ്നങ്ങള്‍ സംഘടിപ്പിക്കുമെന്ന് പരിഷത്ത് ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍, പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് മദ്യാസക്തിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. അന്താരാഷ്ട്ര രസതന്ത്ര-വന വര്‍ഷാചരണത്തോടനുബന്ധിച്ച് ഗ്രാമതലങ്ങളില്‍ ശാസ്ത്ര ക്ളാസുകളും ജൈവവൈവിധ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. മാതൃഭാഷ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്റെ ഭാഗമായി മലയാളശൈലി മാര്‍ഗരേഖ തയ്യാറാക്കും. മലയാള മഹാസമ്മേളനം സംഘടിപ്പിച്ച് രേഖ പ്രകാശനം ചെയ്യും. ജനകീയാരോഗ്യനയം രൂപീകരിക്കുന്നതിന് ആരംഭിച്ച ജനകീയാരോഗ്യകമീഷന്‍ പ്രവര്‍ത്തനം ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. ആര്‍ വി ജി മേനോന്‍, കാവുമ്പായി ബാലകൃഷ്ണന്‍, ടി പി കുഞ്ഞിക്കണ്ണന്‍, കെ ശ്രീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 280211

ലോട്ടറിമാഫിയയെ സംരക്ഷിക്കുന്നത് ചിദംബരവും കൂട്ടരും: ഐസക്

ലോട്ടറിമാഫിയയ്ക്കുവേണ്ടി രംഗത്തുള്ളത് കേന്ദ്രമന്ത്രി പി ചിദംബരവും അദ്ദേഹത്തിന്റെ കുടുംബവും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് മനു അഭിഷേക് സിങ്വിയും ഉള്‍പ്പെടെയുള്ളവരാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇതാണ് ലോട്ടറി മാഫിയായെ നിയന്ത്രിക്കാന്‍ നിയമം ഉണ്ടായിട്ടും കേന്ദ്രം നടപടി സ്വീകരിക്കാത്തതെന്ന് ഐസക് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇക്കാര്യം മറച്ചുവച്ച് തെറ്റായ പ്രചാരവേല സംഘടിപ്പിക്കുകയാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരിക്കെ ലോട്ടറി മാഫിയയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി. അതില്‍ പോലും നടപടി സ്വീകരിച്ചില്ല. ഇത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. അദ്ദേഹത്തിന് അത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം മണിക് സുബ്ബ ഉള്‍പ്പെടെയുള്ള വന്‍കിട ലോട്ടറി മാഫിയായുടെ തടങ്കലിലാണ് കേന്ദ്രം. മണിക് സുബ്ബ 4000 കോടി രൂപയാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കിയത്. ഇവര്‍ക്കെതിരെ കേന്ദ്രത്തിന് എങ്ങനെ നടപടിയെടുക്കാനാവും.

സിക്കിം, ഭൂട്ടാന്‍ ലോട്ടറി മാഫിയയെ നിയന്ത്രിക്കാനാവില്ലെന്നും കേന്ദ്ര നിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നുമാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. ചട്ടം ഇല്ലെങ്കിലും കേന്ദ്ര നിയമപ്രകാരം ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിനാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരമായി കത്തെഴുതിയതിനെ തുടര്‍ന്ന് സിക്കിം, ഭൂട്ടാന്‍ ലോട്ടറി പ്രതിനിധികളുടെ യോഗം കേന്ദ്രം വിളിച്ചിരുന്നു. ഈ യോഗത്തിന്റെ മിനിട്സിന്റെ കോപ്പി കഴിഞ്ഞദിവസം സംസ്ഥാനത്തിന് ലഭിച്ചു. മിനിട്സില്‍നിന്നുള്ള സൂചനപ്രകാരം അന്യസംസ്ഥാന ലോട്ടറി മാഫിയായുടെ തെറ്റായ പ്രവൃത്തികള്‍ മാപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നുവെന്നാണ് സൂചന. ഇതിനെതിരെ തിങ്കളാഴ്ചതന്നെ സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതുമെന്നും തോമസ് ഐസക് പറഞ്ഞു.

ദേശാഭിമാനി 280211

ബേപ്പൂര്‍: ഇടതുമുന്നണിക്കൊപ്പം അടിയുറച്ച്

ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പുതന്നെ ലോകപ്രശസ്തമാണ് ബേപ്പൂര്‍. പ്രകൃതിദത്തമായ തുറമുഖം, ഉരുനിര്‍മാണത്തിലെ കരവിരുത് എന്നിവ ബേപ്പൂരിന്റെ യശസ്സ് ഉയര്‍ത്തി. ഖലാസിമാരുടെ അധ്വാനമഹത്വവും ഓടുനിര്‍മാണരംഗത്തെ പ്രാഗത്ഭ്യവും ബേപ്പൂരിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി. ഇതോടൊപ്പം നാടിന്റെ ഇടതുപക്ഷ മനസ്സൂകൂടി ചേര്‍ന്നതോടെ ബേപ്പൂര്‍ എല്ലാ രംഗത്തും തിളങ്ങി. 1965ല്‍ നിയോജകമണ്ഡലം രൂപീകരിച്ചശേഷം രണ്ട്തവണ കൈവിട്ടതൊഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്ത പാരമ്പര്യമാണ് ബേപ്പൂര്‍ നിയോജകമണ്ഡലത്തിനുള്ളത്. കോഴിക്കോട് നഗരസഭയിലേക്ക് ഈയിടെ കൂട്ടിച്ചേര്‍ത്ത ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍ പ ഞ്ചായത്തുകളും ചേര്‍ന്നതാണ് ബേപ്പൂര്‍ മണ്ഡലം. നേരത്തെ ബേപ്പൂരിനൊപ്പാമായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്ത് പുനര്‍നിര്‍ണയത്തില്‍ കുന്നമംഗലം നിയോജകമണ്ഡലത്തിലായി. ഇതില്‍ രാമനാട്ടുകര ഒഴികെയുള്ള മുഴുവന്‍ ഭാഗങ്ങളും എല്‍ഡിഎഫാണ് ഭരിക്കുന്നത്.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ അഞ്ച് വര്‍ഷം സര്‍ക്കാര്‍ചെയ്ത വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും എല്‍ഡിഎഫ് ജനങ്ങളിലെത്തിക്കുക. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട സ്റ്റീല്‍കോംപ്ളക്സ് ഇന്ത്യയിലെ വന്‍കിട സ്ഥാപനമാക്കിയത്, ബേപ്പൂര്‍ ഹാര്‍ബര്‍-പോര്‍ട്ട് എന്നിവയുടെ വികസനം, നല്ലളത്തെ ബാംബൂ തറയോട് ഫാക്ടറി, രാമനാട്ടുകരയില്‍ നോളേജ്പാര്‍ക്ക്, ബേപ്പൂര്‍ മറൈന്‍പാര്‍ക്ക്, മാറാട് സ്പര്‍ശം പദ്ധതി, ഉരു പൈതൃകപഠനകേന്ദ്രം, ബേപ്പൂരില്‍ ഗവ. ഐടിഐ തുറന്നത്, ചാലിയത്തെ കപ്പല്‍രൂപകല്‍പ്പന ഗവേഷണകേന്ദ്രം തുടങ്ങി വികസനങ്ങളുടെ നീണ്ട പട്ടികതന്നെ മുന്നണിക്ക് നിരത്താനുണ്ട്. ബേപ്പൂരിന്റെ പഴയ പ്രതാപം വീണ്ടെടുത്ത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന പ്രഖ്യാപനം ജനമനസ്സുകളില്‍ ഇതിനകംതന്നെ പതിഞ്ഞിട്ടുണ്ട്.

ചാലിയാറും അറബിക്കടലും അതിര്‍ത്തി പങ്കിടുന്ന ഈ മണ്ഡലത്തില്‍ 84,019 സ്ത്രീ വോട്ടര്‍മാരും 78,578 പുരുഷവോട്ടര്‍മാരുമുണ്ട്. (അന്തിമ പട്ടികയില്‍ അല്പം മാറ്റങ്ങളുണ്ടാവും). എല്‍ഡിഎഫിന്റെ 29 വര്‍ഷത്തെ തുടര്‍ച്ചയായ വിജയപട്ടികയില്‍ ചരിത്രഭൂരിപക്ഷം ലഭിച്ചത് 2006ല്‍ എളമരം കരീമിനാണ് -19424 വോട്ടിന്റെ ഭൂരിപക്ഷം. കേരളരാഷ്ട്രീയത്തിന് കളങ്കം ചാര്‍ത്തിയ കോ-ലീ-ബി സഖ്യത്തിന്റെ പിറവിയിലും ഈ നിയോജകമണ്ഡലത്തില്‍നിന്നാണ്. 1991ല്‍ ഡോ. കെ മാധവന്‍കുട്ടിയെയാണ് ബിജെപി-യുഡിഎഫ്സഖ്യം പിന്തുണച്ചത്. എന്നിട്ടും ഇടതിന്റെ കരുത്തുറ്റ സ്ഥാനാര്‍ഥി ടി കെ ഹംസ 6270 വോട്ടുകള്‍ക്ക് കോ-ലീ-ബി മുന്നണിയെ മലര്‍ത്തിയടിച്ചു. പ്രശസ്ത നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള ബിജെപി സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല. ഒമ്പത് ജീവനുകള്‍ പൊലിഞ്ഞ മാറാട് കലാപവും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് നടന്നത്. മനഃസാക്ഷിയെ ഞെട്ടിച്ച വര്‍ഗീയലഹളകളിലൂടെ ബേപ്പൂരുകാരുടെ മനസ്സിലേറ്റ മുറിവുകള്‍ മായ്ക്കാന്‍ ജനകീയമായ ഇടപെടലുകള്‍ നടത്തിയത് ഇടതുമുന്നണിയാണ്. അഞ്ച് വര്‍ഷത്തിനിടെ ഈ പ്രദേശത്തെ മതസൌഹാര്‍ദം വീണ്ടെടുക്കുന്നതിനും സ്നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കുന്നതിനും എല്‍ഡിഎഫ് ഗവമെന്റ് ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലും മുതല്‍ക്കൂട്ടായി മാറും.

(ടി കെ സബീന)

deshabhimani 280211

പാലാഴി കടഞ്ഞ് മാണിസാറിന്റെ റബര്‍ വിപ്ളവം

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ എട്ടാം ഭാഗം

ആദ്യഭാഗങ്ങള്‍ ഇവിടെ

ശരീരമേനിയെ ഉപമിക്കാന്‍ കവി പാടിയതാണ് പാലാഴി കടഞ്ഞെടുത്ത അഴകെന്ന്. ശരീരസൌന്ദര്യത്തില്‍ എന്നും അതീവ ജാഗ്രത പുലര്‍ത്തുന്ന പാലായിലെ മാണിസാര്‍ പാലാഴിയില്‍നിന്ന് റബര്‍ കടഞ്ഞെടുത്ത് പിരിച്ചെടുത്തത് കോടികള്‍. റബറധിഷ്ഠിത വ്യവസായത്തിലൂടെ പാലാ മണ്ഡലത്തില്‍ പാലാഴി എന്ന പേരില്‍ പുത്തന്‍ സഹകരണവിപ്ളവം രചിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മാണിസാറിന്റെ വഞ്ചനയില്‍ കുടുങ്ങിയത് ഏറെയും സ്വന്തം പാര്‍ടിക്കാരാണ്. കെ എം മാണിയുടെ ഈ റബര്‍ വിപ്ളവത്തിനെതിരെ ആദ്യം തുറന്നടിച്ചത് ഇപ്പോഴത്തെ സാക്ഷാല്‍പി സി ജോര്‍ജാണ്. നിയമസഭയ്ക്കകത്തും പുറത്തും മാണിക്കെതിരെ 'ഗര്‍ജിച്ച' പി സി ജോര്‍ജ് ഇപ്പോള്‍ മാണികേരളയുടെ വൈസ് ചെയര്‍മാനാണ്. ഗതികേടുകൊണ്ടാണ് ജോര്‍ജിനെ വൈസ് ചെയര്‍മാനാക്കിയതെന്നാണ് പാര്‍ടിയിലെ ഇതരനേതാക്കള്‍ അടക്കം പറയുന്നത്.

പാലാഴി വിപ്ളവത്തിനൊപ്പം പഴയൊരു വൃക്ക വാണിഭക്കഥകൂടി ഇതിനൊപ്പമുണ്ട്. മാണിയുടെ മരുമകന്‍ കോഴിക്കോട്ടെ ഒരു പ്രമുഖ ആശുപത്രിയിലെ നെഫ്റോളജിസ്റാണ്. വിവാദമായ വൃക്കവാണിഭ കേസില്‍ ഇദ്ദേഹത്തിനെതിരായുള്ള പരാതി പിന്‍വലിക്കാനാണ് ജോര്‍ജിനെ മാണിസാര്‍ കൂടെക്കൂട്ടിയതെന്നാണ് അണിയറവര്‍ത്തമാനം.

പാലാഴിയിലെ റബര്‍ ഫാക്ടറിക്ക് ഒന്നൊന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1995ല്‍ അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോഴാണ് സര്‍ക്കാരില്‍നിന്നുള്ള സഹായത്തിനു പുറമെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍, വ്യക്തികള്‍, വിദേശ മലയാളികള്‍ എന്നിവരില്‍നിന്ന് കോടികള്‍ പിരിച്ചെടുത്ത് കെ എം മാണി ചെയര്‍മാനായി കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടയര്‍ ഫാക്ടറി രൂപീകരിച്ചത്. സൈക്കിള്‍ മുതല്‍ വിമാനംവരെയുള്ളവയുടെ ടയര്‍ നിര്‍മിക്കുന്ന ഫാക്ടറിയാണ് സ്വപ്നം കണ്ടത്. വലവൂരില്‍ 120 ഏക്കര്‍ സ്ഥലം ഫാക്ടറിക്കായി ഏറ്റെടുക്കുമെന്നായിരുന്നു മാണിയുടെ പ്രഖ്യാപനം. ഇവിടെ 1200 കോടി രൂപ ചെലവില്‍ ചെക്കോസ്ളോവാക്യന്‍ കമ്പനിയുടെ സഹകരണത്തോടെ ഫാക്ടറി സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. ആയിരം പേര്‍ക്ക് നേരിട്ടും രണ്ടായിരം പേര്‍ക്ക് പരോക്ഷമായും തൊഴിലും ഉറപ്പു നല്‍കി. ഫാക്ടറി ആരംഭിക്കുന്നതോടെ റബറിന് സ്ഥിരമായി ഉയര്‍ന്ന വില, ഫാക്ടറിക്ക് സ്ഥലം നല്‍കുന്നവരുടെ കുടുംബത്തിലെ ഒരംഗത്തിന് ജോലി എന്നിവയൊക്കെ മാണിയുടെ മോഹന വാഗ്ദാനങ്ങളായിരുന്നു. ഫാക്ടറി പ്രഖ്യാപനത്തിനു ശേഷം സൊസൈറ്റിയുടെ പേരില്‍ സര്‍ക്കാര്‍നിക്ഷേപമായി 50 ലക്ഷം സമാഹരിച്ചു. എം വി രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി സഹകരണബാങ്കുകളില്‍നിന്ന് ഓഹരിയും നിക്ഷേപവുമായി കോടികള്‍ പിരിച്ചു. ഇതിനുപുറമെ മാണിയുടെ നേതൃത്വത്തില്‍ വിദേശയാത്ര നടത്തി അവിടത്തെ മലയാളികളില്‍നിന്ന് വന്‍തുക പിരിച്ചു.

രണ്ടായിരത്തോടെ പാലാഴി ടയേഴ്സിനുവേണ്ടിയുള്ള ഓഹരി പിരിക്കലും നിക്ഷേപം സ്വീകരിക്കലുമെല്ലാം അവസാനിപ്പിച്ചു. ഓഹരിയിനത്തില്‍ സര്‍ക്കാരില്‍നിന്ന് 25 ലക്ഷവും സഹകരണസംഘങ്ങളില്‍നിന്ന് 2.48 കോടിയും 564 വ്യക്തികളില്‍ നിന്ന് 29.62 ലക്ഷവും നിക്ഷേപമായി വ്യക്തികളില്‍നിന്നും സഹകരണസ്ഥാപനങ്ങളില്‍നിന്നും 80.45 ലക്ഷവും ചേര്‍ത്ത് ആകെ 3,83,97,050 രൂപയാണ് പിരിച്ചെടുത്തതെന്നായിരുന്നു 2006ല്‍ മാണി എഴുതി ഒപ്പിട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ കണക്ക്. എന്നാല്‍, പിന്നീട് തുക തനിയേ വര്‍ധിച്ചു. പിന്നീട് നല്‍കിയ കണക്കു പ്രകാരം 4,12,14,063 രൂപ ആകെ പിരിച്ചെടുത്തതായി പറഞ്ഞു. ആദ്യം നല്‍കിയ കണക്കിനേക്കാള്‍ 28,17,013 രൂപയുടെ വര്‍ധന. കണക്കിനുപോലും വ്യക്തതയില്ലെന്നര്‍ഥം.

ഈ പാലാഴിക്കച്ചവടത്തില്‍ മാണിക്കു 'പോയത്' വെറും പതിനായിരം രൂപ മാത്രം. മാണിക്ക് വേണ്ട സഹായം ചെയ്തുകൊടുത്ത സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റായിരുന്ന കെ ആര്‍ അരവിന്ദാക്ഷന്റെ പേരിലും ഇരുപത്തയ്യായിരം രൂപയുടെ ഓഹരിയുണ്ട്. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്ക് രണ്ടുതവണയായി 17 ലക്ഷമാണ് നിക്ഷേപിച്ചത്. 13.5 മുതല്‍ 14.5 ശതമാനം വരെ പലിശയ്ക്കായിരുന്നു നിക്ഷേപം. 2006 ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം വലവൂര്‍ ബാങ്കിന് പലിശയിനത്തില്‍ മാത്രം 9,50,826 രൂപയും ഏറ്റുമാനൂര്‍ ബാങ്കിന് 11,00,025 രൂപയുമാണ് കിട്ടേണ്ടിയിരുന്നത്. പൂവരണി സര്‍വീസ് സഹകരണബാങ്കിനാകട്ടെ പത്തു ലക്ഷം നിക്ഷേപിച്ച വകയില്‍ 6,19,890 രൂപയുമാണ് ഈ കാലയളവുവരെ നഷ്ടമായത്. കൊഴുവനാല്‍, കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണബാങ്കുകളും പാലാ കാര്‍ഷിക വികസനബാങ്കും അഞ്ചു ലക്ഷം വീതം നിക്ഷേപിച്ച കൂട്ടത്തിലുണ്ട്. ഇവര്‍ക്കും ഇന്നുവരെ മുതല്‍പോയിട്ട് ഒരു നയാപൈസപോലും പലിശയിനത്തില്‍ നല്‍കിയിട്ടില്ല. തട്ടിപ്പ് പുറത്തായപ്പോള്‍ മാണി ഒരു ദൃശ്യമാധ്യമത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ രംഗം കേരള ജനത ഇപ്പോഴും മറന്നിട്ടില്ല. എന്നാല്‍,ഈ കരച്ചില്‍കൊണ്ടൊന്നും നിക്ഷേപകരുടെ കണ്ണീര്‍ മറയ്ക്കാന്‍ മാണിസാറിനാവില്ല.

എം. രഘുനാഥ് ദേശാഭിമാനി 280211

മുസ്ളിം ലീഗിന്റെ തീക്കളി

നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയിലുണ്ടായ സ്ഫോടനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് ആസൂത്രണംചെയ്ത തീക്കളിയുടെ സൂചനയാണ്. ബോംബ് നിര്‍മിക്കവെ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേരാണ് മരിച്ചത്. ഇനിയും ചിലര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. നാദാപുരത്തുതന്നെ തെരുവന്‍പറമ്പില്‍ ഒരു ബലാത്സംഗ കഥ സൃഷ്ടിച്ചാണ് 2001ല്‍ മുസ്ളിം ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗ് എപ്പോഴൊക്കെ പ്രതിസന്ധിയില്‍പെടുന്നുവോ അപ്പോഴൊക്കെ ഇത്തരം കുഴപ്പങ്ങളുണ്ടാകുന്നു. അത് ആളിക്കത്തിച്ച് മുസ്ളിം മതവികാരത്തിന്റെ കേന്ദ്രീകരണമായി പരിവര്‍ത്തിപ്പിക്കുന്നു. അതിനെ തെരഞ്ഞെടുപ്പുനേട്ടമായി ലീഗ് സ്വന്തമാക്കുന്നു. സംഘപരിവാറിന് സമാനമായ മുസ്ളിം പരിവാരമുണ്ടാക്കാനാണ് ലീഗ് അടുത്തനാളുകളില്‍ ശ്രമിച്ചത്. എല്ലാ മുസ്ളിം സംഘടനകളുടെയും ഏകോപനം; അതിന്റെ തലപ്പത്ത് മുസ്ളിം ലീഗ്; ലീഗിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളിലേക്കും പക്ഷത്തേക്കും അങ്ങനെ മുസ്ളിങ്ങളെ മൊത്തക്കച്ചവടം നടത്തുക. അത്തരമൊരു പദ്ധതി പക്ഷേ, സ്വതന്ത്രമായ അസ്തിത്വവും ലീഗിന്റേതില്‍നിന്ന് വിഭിന്നമായ അഭിപ്രായങ്ങളുമുള്ള സംഘടനകള്‍ പലതും ചെവിക്കൊണ്ടില്ല. ന്യൂനപക്ഷത്തെ ബാധിക്കുന്ന അതീവപ്രാധാന്യമുള്ള പ്രശ്നങ്ങളില്‍ ലീഗ് സ്വീകരിച്ച കച്ചവടരാഷ്ട്രീയത്തിന്റേതായ നിലപാടുകളോട് അടിസ്ഥാനപരമായ ഭിന്നത അവര്‍ തുറന്നുപറഞ്ഞു.

അതിനിടെയാണ്, മുസ്ളിം ലീഗും അതിന്റെ നേതൃത്വവും വീണുകിടക്കുന്ന അഴുക്കുചാലിന്റെ അസഹ്യദുര്‍ഗന്ധം വമിപ്പിച്ച് ഐസ്ക്രീം കേസ് വീണ്ടും ഉയര്‍ന്നുവന്നത്. ലീഗിന്റെ രാഷ്ട്രീയ എതിരാളികള്‍ പ്രത്യേക സന്ദര്‍ഭത്തില്‍ അത് വലിച്ചുപുറത്തിട്ടതല്ല. മറിച്ച്, ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാവില്‍നിന്നുതന്നെയാണ് ആദ്യം അതുസംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ ബന്ധുവും കൂട്ടുപ്രതിയുമായ റൌഫ് പലതും വിളിച്ചുപറഞ്ഞത്. കേവലം മൂന്നുമാസം വെറും തടവ് കിട്ടാവുന്ന വ്യഭിചാരക്കുറ്റത്തിനപ്പുറം അധികാര ദുര്‍വിനിയോഗം, അഴിമതി, സത്യപ്രതിജ്ഞാലംഘനം, ജുഡീഷ്യറിയെ സ്വാധീനിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ കുഞ്ഞാലിക്കുട്ടി ചെയ്തതായാണ് അതോടെ വ്യക്തമായത്. നഗ്നമായി; ഒരു സംശയത്തിനുമിടയില്ലാതെ കുഞ്ഞാലിക്കുട്ടിയുടെ കുറ്റകൃത്യങ്ങള്‍ പുറത്തുവന്നപ്പോള്‍, അതിനെ തള്ളിപ്പറയാനോ തെറ്റുകാരനെ ശിക്ഷിക്കാനോ അല്ല, മുസ്ളിംലീഗ് തയ്യാറായത്. മറിച്ച്, അത്തരമൊരു നേതാവിന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കാനാണ്. അതോടൊപ്പം, ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു എന്നതിന്റെപേരില്‍ ലീഗിന്റെ സംസ്ഥാനസെക്രട്ടറികൂടിയായ എം കെ മുനീറിനെ വേട്ടയാടാനാണ്. എന്നാല്‍, ചാനലിന്റെ നേതൃത്വത്തില്‍നിന്ന് ഇറങ്ങിപ്പോകാനുള്ള കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അന്ത്യശാസനം പരസ്യമായി തള്ളിക്കളഞ്ഞ മുനീര്‍, മുസ്ളിം ലീഗില്‍ എല്ലാം ശാന്തമല്ല എന്ന സന്ദേശമാണ് സംപ്രേഷണം ചെയ്തത്. ഒരുഭാഗത്ത് അണികള്‍ കൈവിട്ട് 2006ലേതിന് സമാനമായ ഒറ്റപ്പെടലിലേക്ക് പോകുന്നു. നേതൃത്വത്തിന്റെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നു. പാര്‍ടിക്കകത്ത് അന്തഃഛിദ്രം രുക്ഷമാകുന്നു. ഇങ്ങനെയൊരു വിഷമാവസ്ഥയില്‍നിന്ന് പുറത്തുകടക്കാനാണ്, പതിവുപോലെ ലീഗ് അക്രമത്തിന്റെയും വര്‍ഗീയ വികാരോത്തേജനത്തിന്റെയും വഴിയിലെത്തുന്നത്.

റജീനയുടെ വെളിപ്പെടുത്തലോടെ ഐസ്ക്രീം കേസിന് തീ പിടിച്ചപ്പോള്‍ നാടുനീളെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കാനും അതിന്റെ മറവില്‍ അക്രമങ്ങള്‍ നടത്താനുമാണ് ലീഗ് മുതിര്‍ന്നത്. ഇപ്പോഴും അതേ രീതിതന്നെ. കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനമൊട്ടുക്കും സ്വീകരണം നല്‍കാന്‍ പോവുകയാണത്രെ. എന്തിനാണ് സ്വീകരണം? റൌഫും കുറെയേറെ പെണ്‍കുട്ടികളും വെളിപ്പെടുത്തിയ ഏതു കാര്യമാണ് സ്വീകരണം നല്‍കാന്‍ തക്ക വീരകൃത്യമായി ലീഗ് കാണുന്നത്?

ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടുമ്പോള്‍ ലീഗ് എന്ന പാര്‍ടിയില്‍ ഉണ്ടാകുന്ന വെപ്രാളവും വേവലാതിയും നാടിന്റെ സ്വൈരജീവിതം തകര്‍ക്കുന്ന തലത്തിലേക്ക് വളരുന്നു എന്നാണ് നാദാപുരത്തെ ഉഗ്രസ്ഫോടനവും കൂട്ടമരണവും നല്‍കുന്ന സൂചന. സ്ഫോടനം നടന്നിടത്തുനിന്ന് ഒന്‍പതുലക്ഷം രൂപയുടെ ചെക്കും പണവും പൊലീസ് പിടിച്ചെടുത്തു. വന്‍തോതില്‍ പണമൊഴുക്കിയും അക്രമത്തിന്റെ വ്യാപ്തി കൂട്ടാനുള്ളതാണ് പദ്ധതി എന്നതിനു തെളിവാണിത്. നാദാപുരത്തുമാത്രമല്ല, സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും മുസ്ളിം ലീഗും എന്‍ഡിഎഫും വേര്‍തിരിച്ചറിയാനാവാത്തവിധം ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൈവെട്ട്-തലവെട്ട് താലിബാന്‍ രാഷ്ട്രീയത്തിന്റെ സ്പോസര്‍മാരായി മുസ്ളിം ലീഗ് മാറിയിരിക്കുന്നു. പല മാധ്യമങ്ങളും ഒളിപ്പിച്ചുവച്ചുവെങ്കിലും നരിക്കാട്ടേരിയില്‍ ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചതും പരിക്കേറ്റതുമായ എല്ലാവരും ഒരേസമയം മുസ്ളിം ലീഗും എന്‍ഡിഎഫുമാണ്.

അപകടത്തിന്റെ തീവ്രത മൂടിവയ്ക്കാന്‍ നിരവധി അഭ്യാസങ്ങള്‍ക്കൊരുങ്ങി ലീഗ്. അപകടവിവരം യഥാസമയം അവര്‍ പൊലീസിനെ അറിയിച്ചില്ല. അറിയിച്ചപ്പോള്‍ത്തന്നെ തെറ്റായ വിവരമാണ് നല്‍കിയത്. യഥാസമയം വിവരം നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പരിക്കേറ്റു കിടക്കുന്നവരുടെ ചില അവയവങ്ങളെങ്കിലും രക്ഷപ്പെടുത്താമായിരുന്നു. ഒടുവില്‍ ലീഗ് നേതൃത്വം പറയുന്നത് മരിച്ചവര്‍ ലീഗുകാരല്ല എന്നാണ്. അതേസമയം, ബോംബ് പൊട്ടിയതല്ല ആരോ പൊട്ടിച്ചതാണ് എന്നു വരുത്താന്‍ ചില ആരാധനാലയങ്ങള്‍ക്കുനേരെ രാത്രി വൈകി കല്ലേറുനടത്തിയതായും വാര്‍ത്തയുണ്ട്. നാദാപുരം മേഖലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപക സംഘര്‍ഷത്തിന് ശ്രമമുണ്ടെന്നും ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഭരിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി പൊലീസ് നടത്തിയ തെരച്ചിലില്‍ ബോംബ് ശേഖരം കണ്ടെടുത്തിട്ടുമുണ്ട്.

ഒരു നാടിനെയാകെ കലാപഭരിതമാക്കി, ചോരയൊഴുക്കി, സ്വന്തം പ്രവര്‍ത്തകരുടെതന്നെ ചോരയും മാംസവും ചിതറിത്തെറിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തീക്കളിയാണ് ലീഗ് നടത്തുന്നത്. ഇത് അനുവദിച്ചുകൂടാ. അക്രമത്തിന് തയ്യാറെടുക്കുന്നവരെയും അതിന് നേതൃത്വം നല്‍കുന്നവരെയും അതിനായി ഗൂഢാലോചന നടത്തുന്നവരെയും-അവര്‍ എത്രതന്നെ ഉന്നതരായാലും പിടിച്ച് ജയിലിലടയ്ക്കാനും ആയുധശേഖരങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനും അതീവ ജാഗ്രതയോടെ പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കണം. വര്‍ഗീയ-കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളെ ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനും ഒറ്റപ്പെടുത്താനും മതനിരപേക്ഷ ശക്തികള്‍ക്ക് കഴിയേണ്ടതുണ്ട്. ഒരു വര്‍ഗീയശക്തിക്കും കയറി നിരങ്ങാനുള്ളതല്ല ഈ കേരളമെന്ന് തെളിയിക്കാനുള്ള ജനമുന്നേറ്റമാണുയരേണ്ടത്. വോട്ടുകിട്ടാന്‍ ഏതു ഹീനവൃത്തിയും സ്വീകരിക്കുന്ന യുഡിഎഫിന്റെ തൊലിയുരിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. ലീഗ് നേതാക്കളുടെ രാഷ്ട്രീയാക്രാന്തത്തിന്റെ ബലിമൃഗങ്ങളായി അക്രമപ്രവര്‍ത്തനത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട് നരിക്കാട്ടേരിയില്‍ ചിന്നിച്ചിതറി മരിച്ച ചെറുപ്പക്കാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുതന്നെ ഈ കെട്ട മാര്‍ഗത്തിനെതിരെ പ്രതികരിക്കാന്‍ മുസ്ളിം ലീഗിലെ ഇനിയും വിവേകം നശിച്ചിട്ടില്ലാത്ത അണികള്‍ രംഗത്തുവരണം.

ദേശാഭിമാനി മുഖപ്രസംഗം 280211

Sunday, February 27, 2011

രാജ്യം മാതൃകയാക്കേണ്ട കേരളത്തിന്റെ നടപടി

വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ കേരളം ഒരിക്കല്‍കൂടി രാജ്യത്തിന് മാതൃക കാണിച്ചിരിക്കുന്നു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം 70 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് പ്രയോജനം ചെയ്യുക. പ്രതിമാസം കാല്‍ ലക്ഷത്തിലധികം രൂപ വരുമാനമുള്ളവരും അഞ്ച് ഏക്കറിലധികം കൃഷിഭൂമി കൈവശമുള്ളവരുമായവര്‍ ഒഴികെയുള്ളവരെല്ലാം രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കാന്‍ അര്‍ഹരായിരിക്കും. വന്‍തോതില്‍ സബ്‌സിഡി നല്‍കിയായിരിക്കും സര്‍ക്കാര്‍ അരി ലഭ്യമാക്കുക. ഇപ്പോള്‍ 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പുറമെ വിവിധ തൊഴിലാളി വിഭാഗങ്ങള്‍ ഇവരില്‍ ഉള്‍പ്പെടും. അവരില്‍ എ പി എല്‍ വിഭാഗത്തില്‍പ്പെടുന്നവരുമുണ്ട്. രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കണമെന്ന് കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം നല്‍കാന്‍ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്.

ഭക്ഷ്യ സുരക്ഷയുടെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ അവലംബിക്കുന്ന സമീപനത്തിന്റെ പശ്ചാത്തലത്തില്‍ വേണം കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ കാണേണ്ടത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്നതായിരുന്നു രണ്ടാം യു പി എ സര്‍ക്കാരിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്ന്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് മൂന്ന് രൂപ നിരക്കില്‍ അരിയും ഗോതമ്പും നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വാഗ്ദാനം ചെയ്തു. 2009 ല്‍ തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ നൂറു ദിവസത്തിനകം ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കി. വര്‍ഷം രണ്ടു കഴിഞ്ഞു. ഇപ്പോഴും വാഗ്ദാനം ആവര്‍ത്തിക്കുകയല്ലാതെ, ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവരാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി നടത്തിയ നയ പ്രഖ്യാപനത്തില്‍ പറഞ്ഞത്.

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കമ്മി നേരിടുന്ന സംസ്ഥാനമാണ് കേരളം. അരിയ്ക്ക് മാത്രമല്ല, എല്ലാ അവശ്യ സാധനങ്ങള്‍ക്കും കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. രാജ്യത്തെ ഒരറ്റത്തു കിടക്കുന്ന കേരളത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള ചെലവ് ഏറ്റവും കൂടുതലാണ്. എന്നിട്ടും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണ്. ആവശ്യക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാന്‍ കേരളത്തിനു കഴിയുന്നു. പൊതു വിതരണ സംവിധാനം ശക്തവും വിപുലവുമാക്കിയതിലൂടെയാണ് ഇത് സാധ്യമായത്. റേഷന്‍ കടകള്‍ക്കു പുറമെ ഭക്ഷ്യ ധാന്യങ്ങളും മറ്റ് അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ അതിവിപുലമായ സംവിധാനം കേരളത്തിലുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലറ വില്‍പന ശൃംഖല വളര്‍ത്തികൊണ്ടുവന്നിരിക്കുന്നു. മാവേലിസ്റ്റോറുകള്‍ മുതല്‍ ഹൈപര്‍ മാര്‍ക്കറ്റുവരെയുള്ള വില്‍പന കേന്ദ്രങ്ങളുടെ ബൃഹത്തായ സംവിധാനമാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുള്ളത്. സഹകരണ വകുപ്പിനു കീഴിലുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളിലൂടെയും കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങളെല്ലാം ലഭ്യമാക്കുന്നു. കമ്പോളത്തില്‍ നേരിട്ട് ഇടപെട്ട് വില നിയന്ത്രിക്കുന്നതിനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

വിലക്കയറ്റം തടയാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കേരളം കൈക്കൊള്ളുന്ന ഫലപ്രദമായ നടപടികള്‍ക്ക് സഹായവും പിന്തുണയും നല്‍കാന്‍ യു പി എ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിലെ പൊതു വിതരണ സംവിധാനം തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രം അനുവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിനുള്ള റേഷന്‍ വിഹിതം കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചു. എ പി എല്‍ വിഭാഗത്തിനുള്ള റേഷന്‍ അരി വിഹിതത്തില്‍ 85 ശതമാനത്തിന്റെ വെട്ടിക്കുറവാണ് വരുത്തിയത്. ഭക്ഷ്യ ധാന്യ ഉല്‍പ്പാദനം വര്‍ധിച്ചാല്‍ വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു ഉറപ്പുനല്‍കിയിരുന്നതാണ്. അരിയുടെയും ഗോതമ്പിന്റെയും ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കേരളത്തിന്റെ വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിച്ചില്ല. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിന് കേന്ദ്ര പൂളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അരി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം അനുവദിച്ചില്ല.

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എല്ലാം രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പരിപാടിക്ക് സഹായം നല്‍കാന്‍ കേന്ദ്രം മുന്നോട്ടുവരണം. സംഭരിച്ച അരിയും ഗോതമ്പും സൂക്ഷിച്ചുവയ്ക്കാന്‍ പ്രയാസപ്പെടുകയാണെന്നാണ് കേന്ദ്രം പറയുന്നത്. കെട്ടിക്കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങളില്‍ ഒരു ഭാഗം, റേഷന്‍കടകളിലൂടെ വിതരണം ചെയ്യാന്‍ കേരളത്തിനു നല്‍കണം. അങ്ങനെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍  സംസ്ഥാനം കൈക്കൊള്ളുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കണം.

ജനയുഗം മുഖപ്രസംഗം 250211

ഒരല്പം മണ്ഡല ചരിത്രം

ഇടുക്കി: കേരള നിയമസഭയിലേക്കുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പ് 1965 മാര്‍ച്ച് നാലിനായിരുന്നു. 62ല്‍ത്തന്നെ ദ്വയാംഗ മണ്ഡലങ്ങള്‍ ഒഴിവാക്കി പുനര്‍നിര്‍ണ്ണയം നടത്തിയതിനാല്‍ സംസ്ഥാനത്താകെ 133 മണ്ഡലങ്ങളായി. ഇടുക്കിയില്‍ അഞ്ചു മണ്ഡലങ്ങളും. കമ്യൂണിസ്റ്റ് പാര്‍ടിയിലെ പിളര്‍പ്പും മറ്റുംകൊണ്ട് ഒരു കക്ഷിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടിയില്ല. 40 സീറ്റ് നേടിയ സിപിഐ എം ആയിരുന്നു എറ്റവും വലിയ കക്ഷി. മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതാവസ്ഥകളെത്തുടര്‍ന്ന് മാര്‍ച്ച് 25ന് സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി. കാരിക്കോട് കരിമണ്ണൂര്‍ മണ്ഡലമായപ്പോള്‍ കേരള കോണ്‍ഗ്രസിലെ ചാക്കോ കുര്യാക്കോസാണ് വിജയിച്ചത്. തൊടുപുഴയില്‍ കേരള കോണ്‍ഗ്രസിലെ സി എ മാത്യുവും സീറ്റ് നിലനിര്‍ത്തി. ദേവികുളത്ത് സിപിഐ എമ്മിലെ ജി വരദനാണ് 65ല്‍ ചെങ്കെടി നാട്ടിയത്. പുതുതായി വന്ന ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം നിന്നു. സിപിഐയിലെ കെ ടി ജേക്കബ്ബ് ഉടുമ്പന്‍ചോലയിലും സിപിഐ എമ്മിലെ കെ ഐ രാജന്‍ പീരുമേട്ടിലും വിജയികളായി.

67മാര്‍ച്ചിലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പും. സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു. മാര്‍ച്ച് ആറിന് ഇഎംഎസ് നയിച്ച രണ്ടാം മന്ത്രിസഭ അധികാരമേറ്റു. 69 ഒക്ടോബര്‍ 24ന് ഇഎംഎസ് രാജിവെച്ചതോടെ നവംബര്‍ ഒന്നിന് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. നിയമസഭാ അംഗമല്ലാത്തയാള്‍ കേരള ചരിത്രത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത് ആദ്യമായാണ്. പിന്നീട് കൊട്ടാരക്കരയില്‍നിന്ന് അദ്ദേഹം നിയമസഭാംഗമായി. രാഷ്ട്രീയ പ്രതിസന്ധികളെത്തുടര്‍ന്ന് 70 ആഗസ്ത് ഒന്നിന് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ആ നിയമസഭയില്‍ തൊടുപുഴയില്‍നിന്ന് കെ സി സഖറിയ(സ്വതന്ത്രന്‍), കരിമണ്ണുര്‍-എം എം തോമസ്(സ്വതന്ത്രന്‍), ദേവികുളം-എന്‍ ഗണപതി(കോണ്‍ഗ്രസ്), ഉടുമ്പന്‍ചോലയിലും പീരുമേട്ടിലും കെ ടി ജേക്കബ്ബും കെ ഐ രാജനും സീറ്റുകള്‍ നിലനിര്‍ത്തി.

തൊടുപുഴയില്‍നിന്ന് പി ജെ ജോസഫ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത് 1970 സെപ്തംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പിലാണ്. കോണ്‍ഗ്രസ്-സിപിഐ-ആര്‍എസ്പി-കേരളകോണ്‍ഗ്രസ് സഖ്യം 79 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. സി അച്യുതമേനോന്‍ ഒക്ടോബര്‍ നാലിന് വീണ്ടും മുഖ്യമന്ത്രിയായി. കേരളത്തിലാദ്യമായി അഞ്ചുവര്‍ഷ കാലവധി തികച്ച നിയമസഭയായിരുന്നത്. തൊടുപുഴയില്‍നിന്ന് പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ്), കരിമണ്ണൂര്‍-എ സി ചാക്കോ(കെഇസി), ദേവികുളം-ജി വരദന്‍(സിപിഐ എം), ഉടുമ്പന്‍ചോല- സെബാസ്റ്റ്യന്‍ തോമസ് (വി ടി സെബാസ്റ്റ്യന്‍-കേരള കോണ്‍ഗ്രസ്), പീരുമേട്- കെ ഐ രാജന്‍(സിപിഐ എം) എന്നിവരും വിജയിച്ചു. പീരുമേട്ടില്‍ കെ ഐ രാജന്റെ ഹാട്രിക് വിജയമായിരുന്നത്.

ദേശാ‍ഭിമാനി 270211

പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ ഉറപ്പുവരുത്തി: പിണറായി

ആരോഗ്യ സര്‍വകലാശാല ആസ്ഥാനമന്ദിരത്തിന് ശിലയിട്ടു

തൃശൂര്‍: കേരളത്തിലെ വൈദ്യശാസ്ത്രമേഖലയും അക്കാദമിക് സമൂഹവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആരോഗ്യ സര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഗവര്‍ണര്‍ ആര്‍ എസ് ഗവായി നിര്‍വഹിച്ചു. ആരോഗ്യ-ചികിത്സാരംഗത്തെ ആധുനിക സംവിധാനങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കാന്‍ ആരോഗ്യസര്‍വകലാശാലക്ക് സാധിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശാസ്ത്രം അതിവേഗം വികസിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന്. ടെലിമെഡിസിന്‍ പോലുള്ള സംവിധാനം ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്. അലോപ്പതിക്കൊപ്പം ആയുര്‍വേദം, ഹോമിയോ, സിദ്ധ, ദന്തല്‍, യുനാനി ചികിത്സാരീതികള്‍കൂടി വിപുലപ്പെടുത്തി രാജ്യത്തെ മികച്ച സര്‍വകലാശാലയാക്കുകയാണ് ലക്ഷ്യമാക്കേണ്ടത്. കേരള സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ സമഗ്ര പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ശിലാസ്ഥാപനച്ചടങ്ങില്‍ മന്ത്രി പി കെ ശ്രീമതി അധ്യക്ഷയായി.

ആരോഗ്യമേഖല അടുത്തിടെ വളരെ ചലനാത്മകമാണെന്ന് മന്ത്രി പറഞ്ഞു. 2003 മുതല്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ മെഡിക്കല്‍ കോളേജുകളടക്കം നിരവധി സ്ഥാപനങ്ങളാണ് വന്നിട്ടുള്ളത്. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും ഗവേഷണവിഷയങ്ങളിലേക്ക് കൊണ്ടുവരാനും ആരോഗ്യ സര്‍വകലാശാലയ്ക്കാകണമെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറുടെ പത്നി കമല്‍തായ് ഗവായിയും പങ്കെടുത്തു. കേരളത്തിന്റെ സമഗ്ര ആരോഗ്യ പരിരക്ഷയും ഗവേഷണവും മുന്‍നിര്‍ത്തി ആരംഭിക്കുന്ന സര്‍വകലാശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വൈസ് ചാന്‍സിലര്‍ ഡോ. കെ മോഹന്‍ദാസ് വിശദീകരിച്ചു.

സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, മന്ത്രി കെ പി രാജേന്ദ്രന്‍, എം പിമാരായ പി സി ചാക്കോ, പി കെ ബിജു എന്നിവര്‍ സംസാരിച്ചു. ബാബു എം പാലിശേരി എംഎല്‍എ സ്വാഗതവും പ്രൊ- വൈസ് ചാന്‍സലര്‍ ഡോ. സി രത്നാകരന്‍ നന്ദിയും പറഞ്ഞു. അക്കാദമിക് ബ്ളോക്കാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. അഡ്മിനിസ്ട്രേഷന്‍, ഫിനാന്‍സ്, പരീക്ഷാവിഭാഗം, ഐടി ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍, കോഫറന്‍സ് ഹാള്‍, ഡീന്‍സ് ഓഫീസ്, ഗസ്റ്റ് ഹൌസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പബ്ളിക് റിലേഷന്‍ ഓഫീസ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ അക്കാദമിക് ബ്ളോക്കിന്റെ ഭാഗമാണ്. രണ്ട് വര്‍ഷത്തിനകം പണിപൂര്‍ത്തിയാക്കും. 14000 ചതുരശ്ര അടി വരുന്ന അക്കാദമിക് ബ്ളോക്കിന് 50 കോടി ചെലവുപ്രതീക്ഷിക്കുന്നു.

പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ ഉറപ്പുവരുത്തി: പിണറായി

പരിയാരം: പാവപ്പെട്ടവന്റെ ചികിത്സ പൂര്‍ണമായി ഏറ്റെടുത്തതാണ് ആരോഗ്യരംഗത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതരരോഗം ബാധിച്ച ദരിദ്ര വിഭാഗങ്ങളുടെ ചികിത്സക്ക് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കാശില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്. പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ ട്രോമാകെയര്‍-തീവ്രപരിചരണ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ആദിവാസികള്‍ ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇവരെ ആശുപത്രികളിലെത്തിക്കുന്നതിനുള്ള വാഹനച്ചെലവും നല്‍കും. മുമ്പ് ഇതായിരുന്നില്ല അവസ്ഥ. പൊതുജനാരോഗ്യത്തെ സര്‍ക്കാര്‍ കൈവിടുന്ന സാഹചര്യമായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നയം തിരുത്തി. ആരോഗ്യ മേഖലയ്ക്ക് മികച്ച പരിഗണനയാണ് ഇന്ന് നല്‍കുന്നത്.

ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിലെ കേരളത്തിന്റെ സമാനതകളില്ലാത്ത വളര്‍ച്ച മൂലം കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ സഹായം യഥാസമയം കിട്ടാത്ത സ്ഥിതിയുണ്ട്. ആരോഗ്യ രംഗത്തെ മുന്നേറ്റം വച്ച് നോക്കുമ്പോള്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പോലുള്ള സ്ഥാപനം ഇതിനു മുമ്പേ കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടേണ്ട സ്ഥാപനമാണ്. ആരോഗ്യ മേഖലയില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാപനമായി ഇതിനെ ഉയര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഏതൊരു സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് അത്യാവശ്യം ജനങ്ങളുടെ സഹകരണമാണ്. അത് പരിയാരം മെഡിക്കല്‍ കോളേജിന് ലോഭമില്ലാതെ ലഭിക്കുന്നു. ട്രസ്റ്റിന്റെ ചെയര്‍മാന്‍ ബി ഇക്ബാല്‍ കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിവുറ്റ വ്യക്തികളെ അണിനിരത്തി പരിയാരം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിയുമെന്ന് പിണറായി പറഞ്ഞു.

പരിയാരം കേരളത്തിലെ മികച്ച മെഡിക്കല്‍ കോളേജ്: മന്ത്രി സുധാകരന്‍


പരിയാരം: കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍കോളേജാണ് പരിയാരത്തേതെന്ന് സഹകരണ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 30 ഡയാലിസിസ് യൂണിറ്റ് മറ്റൊരു മെഡിക്കല്‍ കോളേജിലുമില്ല. നവീകരിച്ച ഡയാലിസിസ്- നെഫ്രോളജി യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിയാരത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് സഹകരണ മേഖലയില്‍ കോളേജ് തുടങ്ങിയത്. മെഡിക്കല്‍ കോളേജും എംബിഎ കോളേജും സര്‍ക്കാര്‍ നടത്തേണ്ടതല്ലെന്നായിരുന്നു ചിലരുടെ ധാരണ. ഇത് തിരുത്തപ്പെട്ടത് പിണറായി സഹകരണ മന്ത്രിയായപ്പോഴാണ്. ഗവമെന്റ് സഹകരണ മേഖലയ്ക്ക് 15 കോടി നല്‍കുമ്പോള്‍ 100 കോടി തിരിച്ചു നല്‍കുന്നു. അതിനാല്‍ സഹകരണ മെഡിക്കല്‍ കോളേജിന്റെ കടം സര്‍ക്കാര്‍ നികത്തണം. സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥി പ്രവേശനം സുതാര്യമായി നടത്തുകയും സാമൂഹ്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന സഹകരണ മെഡിക്കല്‍ കോളേജുകളോട് ആരും നീതി കാണിക്കാറില്ല. സഹകരണ മേഖല ഉപയോഗിച്ച് ലാഭം കൊയ്യുകയാണ് കേന്ദ്ര ഗവമെന്റിന്റെ ലക്ഷ്യം- സുധാകരന്‍ പറഞ്ഞു.

പാവങ്ങള്‍ ചികിത്സ കിട്ടാതെ മരിക്കുന്നത് ഇല്ലാതാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: ഇ പി

പരിയാരം: ചികിത്സ കിട്ടാതെ പാവങ്ങള്‍ മരിക്കുന്നത് ഇല്ലാതാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ആരോഗ്യരംഗത്ത് ദരിദ്ര വിഭാഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോളേജ് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളെ അതിജീവിച്ചാണ് പരിയാരം മെഡിക്കല്‍ കോളേജ് ഇന്നത്തെ നിലയിലെത്തിയത്. പരിയാരത്തെ കേരളത്തിലെ വലിയ മെഡിക്കല്‍ കോളേജും ആതുര ശുശ്രൂഷാ കേന്ദ്രവുമാക്കി മാറ്റണം. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള വിശ്രമ കേന്ദ്രമായി മെഡിക്കല്‍ കോളേജിനെ മാറ്റണം. ഭരണസമിതിയും ഡോക്ടര്‍മാരും ജീവനക്കാരും ശ്രമിച്ചാല്‍ കഴിയുമെന്നും ജയരാജന്‍ പറഞ്ഞു.

രോഗികള്‍ക്ക് സാന്ത്വനമായി സാന്ത്വനവനം യാഥാര്‍ഥ്യമായി

കോഴിക്കോട്: സാന്ത്വന പരിചരണകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ (ഐപിഎം) എത്തുന്ന രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് സാന്ത്വനവനം. സംസ്ഥാന വനം-വന്യജീവി വകുപ്പാണ് നാലേക്കറില്‍ രോഗികള്‍ക്ക് വീല്‍ചെയറിന്റെ സഹായത്തോടെ എത്തിച്ചേരാവുന്ന സാന്ത്വനവനം യാഥാര്‍ഥ്യമാക്കിയത്. ശനിയാഴ്ച ഐപിഎമ്മിന്റെ മുറ്റത്ത് നടന്ന ചടങ്ങില്‍ മന്ത്രി ബിനോയ് വിശ്വം സാന്ത്വനവനം രോഗികള്‍ക്കായി സമര്‍പ്പിച്ചു.

ഫോറസ്റ്റ് പ്രൊട്ടക്റ്റഡ് സ്റ്റാഫ് അസോസിയേഷന്‍ അംഗങ്ങള്‍ 10 വര്‍ഷം മുമ്പ് നിര്‍മിച്ച 'സ്മൃതി വന'മാണ് സാന്ത്വനവനം പദ്ധതിക്ക് പ്രേരണയായത്. ഐപിഎമ്മിന് സമീപമുള്ള സ്മൃതിവനം വര്‍ഷത്തില്‍ ഒരുദിവസം ജീവനക്കാരെത്തി സംരക്ഷണപ്രവൃത്തി നടത്തും. ഒരിക്കല്‍ ഉദ്ഘാടകനായി മന്ത്രി ബിനോയ് വിശ്വവുമെത്തി. വനസംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് സാന്ത്വനവനം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി കൂടുതല്‍ വികസനങ്ങള്‍ നടപ്പാക്കാനാണ് ഉദ്ദേശ്യം. ഇതിന്റെ ‘ഭാഗമായി കൂടുതല്‍ ഔഷധസസ്യങ്ങളും അപൂര്‍വയിനം സസ്യജാലങ്ങളും ഇവിടെ വെച്ചുപിടിപ്പിക്കും. സാന്ത്വനവനം പദ്ധതിക്ക് 25 ലക്ഷം രൂപയാണ് ചെലവ്.

സംസ്ഥാനത്ത് ഇതാദ്യമായാണ് രോഗികള്‍ക്കായി ഒരു പദ്ധതി വനംവകുപ്പ് നടപ്പാക്കുന്നത്. കാടിനും വന്യജീവികള്‍ക്കും വേണ്ടി ശബ്ദിക്കുന്നവര്‍ വികസന വിരോധികളാണെന്ന ധാരണ തെറ്റാണ്. ആദിവാസികള്‍ പ്രതികളായ വനവുമായി ബന്ധപ്പെട്ട പല കേസുകളും പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കനകദാസ് അധ്യക്ഷനായി. മേയര്‍ എ കെ പ്രേമജം, കമീഷണര്‍ പി വിജയന്‍, സിസിഎഫ് സുബ്രഹ്മണ്യന്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. കെ സുരേഷ് കുമാര്‍, കവി പി കെ ഗോപി, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ പി സുധീര, യു കെ കുമാരന്‍, അലി അക്ബര്‍, സി എം കേശവന്‍ എന്നിവര്‍ സംസാരിച്ചു. ബേബി ഫാത്തിമ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി 270211

മലബാര്‍ വീണ്ടും അവഗണനയുടെ പാളത്തില്‍

കോഴിക്കോട്: റെയില്‍വേ ബജറ്റില്‍ ഇത്തവണയും മലബാറുകാര്‍ക്ക് അവഗണനയുടെ കയ്പുനീര്‍ മാത്രം. കേരളത്തിന് അനുവദിച്ച 12 ദീര്‍ഘദൂര വണ്ടികളില്‍ മൂന്നെണ്ണം കോഴിക്കോട് വഴി കടന്നു പോകുമെന്നതുമാത്രമാണ് ഏക ആശ്വാസം. പാലക്കാട്-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, ഗുജറാത്ത്-തിരുവനന്തപുരം ഭാവ്നഗര്‍ എക്സ്പ്രസ്, ഹൌറ-മംഗലാപുരം എക്സ്പ്രസ് എന്നിവയാണ് കോഴിക്കോട് വഴി ഓടുക. എന്നാല്‍ ഈ വണ്ടികളുടെ സമയംകൂടി അറിഞ്ഞാലേ മലബാറിലെ സാധാരണ യാത്രക്കാര്‍ക്ക് അവ പ്രയോജനപ്പെടുമോയെന്ന് പറയാനാവൂ. യാത്രാദുരിതം തുടരുന്ന ബംഗളൂരു-കണ്ണൂര്‍, ചെന്നൈ-കണ്ണൂര്‍ റൂട്ടുകളില്‍ പുതിയ ട്രെയിന്‍ അനുവദിക്കുമെന്ന പ്രതീക്ഷയും കോഴിക്കോട്-ബംഗളൂരു ഇന്റര്‍സിറ്റി, ഗോവ-തിരുവനന്തപുരം എന്നീ ട്രെയിനുകള്‍ വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കഴിഞ്ഞ ബജറ്റില്‍ ഷൊര്‍ണൂര്‍- മംഗലാപുരം പാതയില്‍ അനുവദിച്ച 68 കോടിയുടെ വൈദ്യുതീകരണ പദ്ധതി തുടങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനവും ബജറ്റിലില്ല. പാത ഇരട്ടിപ്പിക്കലിനും പദ്ധതിയില്ല. തലശേരി-മൈസൂരു പാത സര്‍വെ, ബേപ്പൂര്‍- കോഴിക്കോട് പാതയ്ക്ക് സര്‍വെ എന്നീ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റിലേത് ആവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട്-അങ്ങാടിപ്പുറം പാതക്ക് സര്‍വെ നടത്തുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തെക്കുറിച്ചും ഇത്തവണ പരാമര്‍ശമില്ല.

വയനാടുകാരുടെ ചിരകാലസ്വപ്നമായ നിലമ്പൂര്‍- നഞ്ചന്‍ങ്കോട് റെയില്‍പാതയും അവഗണിച്ചു. കോഴിക്കോട് സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനവും കണ്ണൂര്‍, കാസര്‍കോട് സ്റേഷനുകള്‍ ആദര്‍ശ് സ്റേഷനാക്കി മാറ്റുമെന്നുള്ളതും ഇതുവരെ യാഥാര്‍ഥ്യമായില്ല. മലബാറില്‍ യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടും രൂക്ഷമായ യാത്രാക്ളേശം പരിഹരിക്കന്‍ ബജറ്റില്‍ നടപടിയില്ല. നിലവിലുള്ള ട്രെയിനുകളിലെ ബോഗികള്‍ വര്‍ധിപ്പിച്ചാലും മറ്റു സ്റ്റേഷനുകളില്‍ വെറുതെ കിടക്കുന്ന വണ്ടികള്‍ നീട്ടിയാലും ഇപ്പോഴുള്ള യാത്രാക്ളേശം ഒരുപരിധിവരെ പരിഹാരിക്കാമായിരുന്നു.

അടിസ്ഥാന സൌകര്യവികസനത്തിനോ തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കാനോ തയ്യാറായില്ല. ദീര്‍ഘദൂര ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള പിറ്റ്ലൈന്‍ എന്നത് കോഴിക്കോടിന്റെ ചിരകാലാഭിലാഷമായിരുന്നു. വെസ്റ്റ്ഹില്‍ സ്റ്റേഷനില്‍ പിറ്റ്ലൈന്‍ സ്ഥാപിക്കാനുള്ള സൌകര്യവുമുണ്ട്. പിറ്റ് ലൈന്‍ ഇല്ലാത്തതിനാല്‍ അനുവദിച്ച വണ്ടികള്‍ പോലും മുഴുവന്‍ ദിവസവും ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കോഴിക്കോട്ടുനിന്ന് സര്‍വീസ് ആരംഭിക്കാനാവാത്തതും പിറ്റ്ലൈന്‍ ഇല്ലാത്തതിനാലാണ്. അറ്റകുറ്റപ്പണിക്ക് മംഗലാപുരത്തെയും തിരുവനന്തപുരത്തെയും ആശ്രയിക്കേണ്ടി വരുന്നു.

ചേര്‍ത്തല വാഗണ്‍ ഫാക്ടറി: കേരളത്തെ കബളിപ്പിക്കുന്നു

റെയില്‍വേ ബജറ്റില്‍ ചേര്‍ത്തല വാഗണ്‍ ഫാക്ടറി വീണ്ടും പ്രഖ്യാപിച്ച് മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തെ കബളിപ്പിക്കുന്നു. ഫാക്ടറിക്ക് ഒരുരൂപപോലും വകയിരുത്തിയിട്ടുമില്ല. ഒന്നാം യുപിഎ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും 85 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്ത പദ്ധതിയാണിത്. റെയില്‍മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുമായി കരാറിലും ഒപ്പുവച്ചിരുന്നു. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു. ട്രെയിന്‍ ബോഗി, കപ്ളേഴ്സ്, ട്രാഫ്റ്റ് ഗിയര്‍ എന്നിവയ്ക്ക് ഭാവിയില്‍ വന്‍ കുറവുണ്ടാകുമെന്ന 2006ലെ റെയില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തല വാഗണ്‍ ഫാക്ടറി ആവശ്യവുമായി റെയില്‍വേയെ സമീപിച്ചത്. ഇതുസംബന്ധിച്ച് വ്യവസായവകുപ്പും റെയില്‍വേയുമായി നിരവധി തവണ ചര്‍ച്ച നടന്നു. സംസ്ഥാനം പൂര്‍ണപിന്തുണ അറിയിച്ചതോടെ റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് പച്ചക്കൊടി കാട്ടി.

2007-08 ലെ റെയില്‍വേ ബജറ്റില്‍ ചേര്‍ത്തലയില്‍ ബോഗി നിര്‍മാണ യൂണിറ്റ് അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് പ്രഖ്യാപിച്ചു. 85 കോടി രൂപയും വകയിരുത്തി. തുടര്‍ന്ന് പദ്ധതിക്കായി പഠനം നടത്താന്‍ റൈറ്റ്കസിനെ ചുമതലപ്പെടുത്തി. ചേര്‍ത്തല സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ്, ഓട്ടോകാസ്റ്റ് യൂണിറ്റ് എന്നിവയുടെ പശ്ചാത്തലസൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കാനാകുമെന്ന് കാട്ടി റൈറ്റ്സ് 2007 മേയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2008 ജൂണ്‍ 28ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കേന്ദ്ര റെയില്‍വേ മന്ത്രിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ ധാരണാപത്രപ്രകാരം നിയോഗിച്ചു. റെയില്‍വേ ബോര്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയറിങ് (വര്‍ക് ഷോപ്പ്സ്) അഡ്വൈസറും റെയില്‍വേയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും രണ്ടു പ്രതിനിധികളും വീതം അംഗങ്ങളായ വര്‍ക്കിങ്ഗ്രൂപ്പ് ഫാക്ടറി രൂപരേഖ തയ്യാറാക്കി.

തുടര്‍ന്ന് 2009 ഫെബ്രുവരി 27 ന് റെയില്‍വേയും കേന്ദ്രറെയില്‍ മന്ത്രാലയവും ചേര്‍ത്തലയില്‍ നടന്ന യോഗത്തില്‍ സംയുക്ത കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം റെയില്‍വേക്ക് 51 ശതമാനം സംസ്ഥാന സര്‍ക്കാരിന് 49 ശതമാനവും ഓഹരിപങ്കാളിത്തമുള്ള കേരള റെയില്‍ കമ്പണന്റ്സ് ലിമിറ്റഡ് കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ 26 ഏക്കറും ഓട്ടോകാസ്റ്റിന്റെ 54 ഏക്കറും കമ്പനിക്ക് വിട്ടുനല്‍കാന്‍ ധാരണയായി.

കേന്ദ്ര ഓഹരി മൂലധനമുള്ളതിനാല്‍ കമ്പനി രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി റെയില്‍വേ ബോര്‍ഡ് അയച്ചു. എന്നാല്‍, പിന്നീട് വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മന്ത്രിമാരായ എളമരം കരിമും എം വിജയകുമാറും നിരന്തരം സമ്മര്‍ദംചെലുത്തിയെങ്കിലും കേന്ദ്രം നിഷേധ നിലപാട് തുടര്‍ന്നു. ഇതിനിടെ റെയില്‍വേ മന്ത്രാലയം ഫയല്‍ മടക്കി. ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ പദ്ധതിയെപറ്റി പഠിക്കാന്‍ റൈറ്റ്സിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചത്.
(ദിലീപ് മലയാലപ്പുഴ)

വൈദ്യുതിലൈനില്ലാതെ മെമു: മമത മറന്നത് കേരളത്തിന്റെ അടിയന്തരാവശ്യങ്ങള്‍

കഴിഞ്ഞ റെയില്‍വേ ബജറ്റിലെ വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുമ്പോള്‍ പുതിയ പ്രഖ്യാപനങ്ങളുമായി കേരളത്തെ വീണ്ടും കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് റെയില്‍വേമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തയ്യാറാക്കിയ ബജറ്റില്‍ കഴിഞ്ഞതവണത്തെ പ്രഖ്യാപനങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. പതിവുപോലെ ഇത്തവണയും കേരളത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടു. കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളായ റെയില്‍വേ സോ, ദക്ഷിണ ചരക്ക് ഇടനാഴി, മംഗലാപുരം-ഷൊര്‍ണൂര്‍ വൈദ്യുതീകരണം, നിലമ്പൂര്‍-മൈസൂര്‍, കൊല്ലങ്കോട്-തൃശ്ശൂര്‍ ലൈനുകള്‍ക്ക് അനുമതി, നേമത്ത് വാഗണ്‍ റിപ്പയര്‍ വര്‍ക്ക് ഷോപ്പ്, പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം, പ്രത്യേക അതിവേഗ ഇടനാഴി, പ്രത്യേക അതിവേഗ ചരക്ക് ഇടനാഴി, പാത ഇരട്ടിപ്പിക്കല്‍ പണി പൂര്‍ത്തിയാക്കല്‍, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം റെയില്‍വേ സ്റേഷനുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, കടയ്ക്കാവൂരില്‍ ഗുഡ്സ് ഷെഡ്ഡ്, അങ്കമാലി-ശബരി റെയില്‍വേ ലൈന്‍, കന്യാകുമാരി-കൊങ്ക-ഗോവ പാതയില്‍ പുതിയ ട്രെയിന്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം നിരസിച്ചു.

2010-11 ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായി കൊണ്ടാടിയ തിരുവനന്തപുരം റെയില്‍വേ ആശുപത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തല്‍, തിരുവനന്തപുരത്ത് കുടിവെള്ള ബോട്ടിലിങ് പ്ളാന്റ്, കാസര്‍കോട്ടും മാവേലിക്കരയിലും ബഹുമുഖ സേവന സമുച്ചയം എന്നിവയെല്ലാം വെറുതേയായി. ഇവയ്ക്കായി ബജറ്റില്‍ ഒരുരൂപപോലും വകയിരുത്തിയില്ല. പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപനം വീണ്ടും അവഗണിച്ച കേന്ദ്രം, കേരളം സൌജന്യമായി നല്‍കിയ 429 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ചേര്‍ത്തല വാഗണ്‍ ഫാബ്രിക്കേഷന്‍ ഫാക്ടറിക്കും തുകയില്ല.

ചെങ്ങന്നൂര്‍-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം, കോഴിക്കോട്-മലപ്പുറം-അങ്ങാടിപ്പുറം, പാണത്തൂര്‍-കാണിയൂര്‍ പുതിയ പാതകള്‍ക്കുള്ള സര്‍വേ ആവശ്യവും നിരസിച്ചു. മധുര-കോട്ടയം, ഡിണ്ടിഗല്‍-കുമളി, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, തലശ്ശേരി-മൈസൂര്‍ പാതകളുടെ സര്‍വേ പൂര്‍ത്തിയാക്കുമെന്ന് പരാമര്‍ശത്തിലൊതുങ്ങി. തുക നീക്കിവച്ചിട്ടില്ല. കഴിഞ്ഞ തവണ പ്രഖ്യാപിച്ച എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിനെക്കുറിച്ചും മിണ്ടാട്ടമില്ല. എറണാകുളം റെയില്‍വേ സ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും വകയിരുത്തലോ പരാമര്‍ശമോയില്ല.

കഴിഞ്ഞതവണ പ്രഖ്യാപിച്ച് ഷെഡ് നിര്‍മാണത്തില്‍ മാത്രം ഒതുങ്ങിയ എറണാകുളം - കൊല്ലം മെമു സര്‍വീസ് വീണ്ടും വാഗ്ദാനത്തിലുണ്ട്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വേഗം കൂടിയതും ബോഗികള്‍ കുറഞ്ഞതുമായ ട്രെയിന്‍ സര്‍വീസാണിത്. വൈദ്യുതീകരണം നടന്നിട്ടില്ലാത്ത നാഗര്‍കോവില്‍-തിരുവനന്തപുരം പാതയില്‍ മറ്റൊരു മെമു സര്‍വീസ് കൂടി പ്രഖ്യാപിച്ചിരിക്കയാണ്. കഴിഞ്ഞതവണത്തെ ഭോപ്പാല്‍-കന്യാകുമാരി-തിരുവനന്തപുരം, കൊച്ചി-ഭോപ്പാല്‍ തീര്‍ഥാടക ട്രെയിന്‍, മംഗലാപുരം-പാലക്കാട്-തിരുച്ചിറപ്പള്ളി എന്നീ ട്രെയിനുകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. യശ്വന്ത്പൂര്‍-കൊച്ചുവേളി എക്സ്പ്രസ്സ് ഹൂബ്ളിവരെ നീട്ടുന്നതും നടപ്പിലായില്ല. അഴീക്കല്‍-ബേപ്പൂര്‍-തലശ്ശേരി തുറമുഖങ്ങളിലേയ്ക്ക് റെയില്‍പാത, തിരുനെല്‍വേലി-തെങ്കാശി, ഡിണ്ടിഗല്‍-പൊള്ളാച്ചി-പാലക്കാട് പാതകളുടെ ഗേജ്മാറ്റം എന്നിവയും മമത മറന്നു. ധനുവച്ചപുരം, ആലപ്പുഴ, ചങ്ങനാശ്ശേരി, ചേര്‍ത്തല, കരുവാറ്റ, കായംകുളം, കൊച്ചുവേളി, മാവേലിക്കര, ഓച്ചിറ, വയലാര്‍, തിരുവിഴ എന്നിവയെ ആദര്‍ശ് സ്റേഷനുകളാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, ഷൊര്‍ണ്ണൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ വൈദ്യസഹായം ഉറപ്പാക്കാനായി ഒ പി സൌകര്യമോ ഡയഗ്നോസ്റിക് സെന്ററുകളോ ആരംഭിക്കുമെന്ന വാഗ്ദാനവും മറന്ന മട്ടാണ്.

ബജറ്റില്‍ തുകയില്ല: പാലക്കാട് കോച്ച് ഫാക്ടറി അട്ടിമറിച്ചു

പാലക്കാട്: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച്ഫാക്ടറിയുടെ നിര്‍മാണത്തിന് റെയില്‍ ബജറ്റില്‍ ഒരു പൈസ പോലും വകകൊള്ളിക്കാതെ കേന്ദ്രം വീണ്ടും അവഗണിച്ചു. കോച്ച്ഫാക്ടറിക്ക് ആവശ്യമായ മുഴുവന്‍ സ്ഥലവും സംസ്ഥാനസര്‍ക്കാര്‍ സൌജന്യമായി നല്‍കിയ ശേഷമാണ് കേന്ദ്രത്തിന്റെ ഈ വഞ്ചന. ഇതോടെ പദ്ധതി അനന്തമായി നീളുമെന്ന് ഉറപ്പായി. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് എല്ലാ ബജറ്റിലും നടത്തുന്ന പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണ് റെയില്‍ മന്ത്രി മമത ബാനര്‍ജി ചെയ്തത്. ചില തടസ്സങ്ങള്‍ ഉണ്ടെന്ന് മമത പറഞ്ഞെങ്കിലും എന്താണ് തടസ്സമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും എം ബി രാജേഷ് എം പി പറഞ്ഞു. ബജറ്റിനു മുമ്പും കോച്ച്ഫാക്ടറി നിര്‍മാണം സംബന്ധിച്ച ചോദ്യത്തിന് തടസങ്ങള്‍ ഉണ്ടെന്ന് മാത്രം പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും എം പി പറഞ്ഞു.

പദ്ധതിക്കായി 431 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിട്ട് എട്ടുമാസമായി. ശിലാസ്ഥാപനം നടത്താന്‍പോലുമായിട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ അവഗണന തുടരുന്ന കേന്ദ്രം റായ്ബറേലിയില്‍ അനുവദിച്ച കോച്ച് ഫാക്ടറിയില്‍ നിന്നും അടുത്ത മൂന്ന് മാസത്തിനകം കോച്ചുകള്‍ പുറത്തിറക്കുമെന്നും പറയുന്നു. പദ്ധതിക്ക് തടസ്സമാകരുത് എന്നതുകൊണ്ട് റെയില്‍വേ ആവശ്യപ്പെട്ടതുപോലെ ഭൂമി പാട്ടത്തിനു നല്‍കാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇത്രയും വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടും റെയില്‍വേ ബജറ്റില്‍ അനുകൂലസമീപനം കൈക്കൊണ്ടില്ല.

ദേശാഭിമാനി 270211

യു ഡി എഫിന്റെ ഭാവിയടഞ്ഞു: കോടിയേരി

 യു ഡി എഫിന്റെ ഇപ്പോഴത്തെ പ്രതിസന്ധി നേരത്തെ പ്രവചിക്കാന്‍ കഴിഞ്ഞ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ദീര്‍ഘദൃഷ്ടി അപാരമാണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല കാസര്‍കോട്ട് പ്രഖ്യാപിച്ചത്, ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ഭൂകമ്പം ഉണ്ടാകുമെന്നാണ്. ഇത്ര ദീര്‍ഘദൃഷ്ടിയുള്ള ആളാണ് ചെന്നിത്തലയെന്ന് അറിഞ്ഞിരുന്നില്ല. ചെന്നിത്തല പറഞ്ഞത് ശരിയായിരുന്നു. ആദ്യത്തെ ഭൂകമ്പം കോഴിക്കോട്ട് തന്നെയാണ് ഉണ്ടായത്. മന്ത്രിയായിരുന്ന താന്‍ വഴിവിട്ട് പലതും ചെയ്തുവെന്നും  അത് തെറ്റായിപ്പോയി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിയാണെങ്കിലും കുഞ്ഞാലിക്കുട്ടി എല്ലാം തുറന്നുപറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. തുടര്‍ന്ന് ഇന്ത്യാവിഷന്റെയും റൗഫിന്റെയും വെളിപ്പെടുത്തല്‍ ഉണ്ടായതോടെ മോചനയാത്ര തെക്കോട്ട് പോകണോ വടക്കോട്ട് പോകണോ എന്ന നിലയില്‍ കുഴങ്ങിയെന്നും കോടിയേരി പറഞ്ഞു. പത്തനാപുരത്ത് വികസന മുന്നേറ്റ ജാഥയ്ക്ക് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടന്‍കൂടിയായ ആഭ്യന്തരമന്ത്രി.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് വന്‍സ്വീകരണമാണ് ഒരുക്കിയത്. അത് കണ്ടിട്ട് ഒരു കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞത്- ഐസ്‌ക്രീമിന് ഇത്രയും രുചിയുണ്ടോ എന്നാണ്. ഈ വീരോചിത സ്വീകരണങ്ങള്‍ നമ്മുടെ ചെറുപ്പക്കാരില്‍ എന്ത് സന്ദേശമാണ് ഉണ്ടാക്കുന്നതെന്ന് യു ഡി എഫുകാര്‍ ആലോചിക്കണം.

 വഴിവിട്ട പ്രവര്‍ത്തനവും അഴിമതിയും നടത്തുന്നവര്‍ക്ക് സ്വീകരണം ഒരുക്കുന്നത് സാംസ്‌കാരിക കേരളത്തിന് വെല്ലുവിളിയാണ്.

യു ഡി എഫ് നേതാക്കള്‍ ഇപ്പോള്‍ ജയിലില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടെന്നാണ് അന്വേഷിക്കുന്നത്. ഉടനെ സത്യപ്രതിജ്ഞചെയ്യുമെന്ന് വീമ്പിളക്കി നടന്നവര്‍ ജയിലിലായി. ചിലര്‍ ജയിലിന്റെ പടിവാതില്‍ക്കലും.

ജയിലില്‍ ഇപ്പോള്‍ ടിവി ഏര്‍പ്പാടുചെയ്തിട്ടുണ്ട്. അതുകൊണ്ട് ജയിലില്‍ പ്രവേശിച്ച നേതാക്കള്‍ക്ക് തൊടുപുഴയില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് സംഘട്ടനം 'ലൈവ്' ആയി കാണാന്‍ ഭാഗ്യമുണ്ടായി. 

പാമോയില്‍ കേസോ ബാര്‍ ലൈസന്‍സിന് കൈക്കൂലി നല്‍കിയതോ അതിന്‍മേലുള്ള വിവാദമോ എല്‍ ഡി എഫുകാര്‍ ഉണ്ടാക്കിയതല്ല. അതെല്ലാം യു ഡി എഫുകാരുടെ സൃഷ്ടിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടത്താത്തവരായി ആരെങ്കിലുമുണ്ടോ? സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ 800 കോടി രൂപയുടെ അഴിമതിയാണ് ടി എം ജേക്കബ് അസംബ്ലിയില്‍ ഉന്നയിച്ചത്.

കേരളത്തില്‍ എല്‍ ഡി എഫ് ഇന്ത്യയ്ക്കാകെ മാതൃകയായ ഭരണം കാഴ്ചവയ്ക്കുന്നു. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് അഞ്ച് വര്‍ഷം കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ കാണിച്ചുകൊടുത്തു. തുടര്‍ച്ചയായ ഭരണമാണ് കേരളത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കുക.

എല്‍ ഡി എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണന്‍  നിര്‍ദേശിച്ചു.

janayugom 270211

വാചാലം ഈ സുവര്‍ണ്ണ മുദ്രകള്‍

വാചാലം സുവര്‍ണ്ണ മുദ്രകള്‍

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍

തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ഒഴുക്ക്: കൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ കൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സംഘത്തെയും നിയോഗിക്കുമെന്ന് ആദായ നികുതി വകുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിരീക്ഷിക്കും. കണക്കില്‍ കൂടുതല്‍ പണം ചെലവഴിക്കുകയോ രഹസ്യമായി പണം വിതരണം ചെയ്യുകയോ ചെയ്താല്‍ ഇത് പിടിച്ചെടുക്കുകയും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അനധികൃത പണത്തിന്റെ ഒഴുക്ക് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസറുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കും. ഇവര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ നിരീക്ഷണം നടത്തും. റയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ഒരു ലക്ഷത്തിനുമേലുള്ള ബാങ്ക് ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കും. കൊച്ചിയില്‍ പ്രത്യേകമായി തുറക്കുന്ന കണ്‍ട്രോള്‍ റൂമില്‍ സാധാരണക്കാര്‍ക്ക് അനധികൃത പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാം. ഇത്തരം പരാതികള്‍ പരിശോധിച്ച് വകുപ്പ് ഉടന്‍ നടപടികള്‍ സ്വീകരിക്കും. പണവുമായി തിരഞ്ഞെടുപ്പ് സമയത്ത് പിടിക്കപ്പെടുന്നവര്‍ ശരിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുകയും ചെയ്യും. എന്നാല്‍, നിയമപരമായി ഇടപാടുകള്‍ നടത്തുന്നവര്‍ ഭയപ്പെടേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത് പണം കൈയില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിരുന്നുകള്‍ സംഘടിപ്പിച്ചാല്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളവര്‍ നടത്തുന്ന പാര്‍ട്ടികള്‍ കാമറയില്‍ പകര്‍ത്തും. രാഷ്ട്രീയ ലക്ഷ്യത്തോടെ പണം ചെലവഴിച്ചാല്‍ സാമൂഹിക സംഘടനകള്‍ക്കെതിരെയും നടപടി വരും. ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പറ്റ്‌ന ആദായ നികുതി വകുപ്പ് ഡറയക്ടര്‍ ജനറല്‍ അഞ്ജനി കുമാറിനെ കേരളമടക്കം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫിസര്‍. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച കൊച്ചിയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.  നോഡല്‍ ഓഫിസര്‍ അഞ്ജനി കുമാര്‍, കൊച്ചി ഡയറക്ടര്‍ ജനറല്‍ ഇ ടി ലൂക്കോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജനയുഗം 270211

ദയവായി കാത്തിരിക്കുക, താങ്കള്‍ ക്യൂവിലാണ്

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായി യു ഡി എഫ് നേതാക്കള്‍ക്കെതിരെ അപവാദപ്രചരണം നടത്തുകയും അഴിമതിക്കേസില്‍ കുടുക്കുകയും ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. വസ്തുനിഷ്ഠമായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനുള്ള പ്രാഥമികമായ നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ജനാധിപത്യ ഭരണസംവിധാനത്തില്‍ ഏതൊരു സര്‍ക്കാരിന്റെയും ബാധ്യതയാണിത്. ഉമ്മന്‍ചാണ്ടിക്ക് ആശങ്കയുണ്ടാക്കുന്നത് പാമോയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പുതിയ വിവരങ്ങളാണ്. എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ നിന്നല്ല ഈ ആരോപണം ഉയര്‍ന്നത്. എ ഐ സി സി അംഗവും കെ പി സി സി എക്‌സിക്യുട്ടീവ് അംഗവുമായ ടി എച്ച് മുസ്തഫയാണ് പ്രശ്‌നം ഉന്നയിച്ചത്.

1991 ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയില്‍ നിന്ന് തടിതപ്പാന്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ആവില്ലെന്നാണ് ടി എച്ച് മുസ്തഫ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കൊടുത്ത മൊഴി. കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയുമായിരുന്നു അക്കാലത്ത്. ഇപ്പോള്‍ കേസിലെ ഒന്നാം പ്രതിയാണ് മുസ്തഫ. അതോടൊപ്പം നാലാം പ്രതിയായ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യൂവും ഇത് തന്നെ ആവര്‍ത്തിക്കുന്നു. പാമോയില്‍ ഇടപാടില്‍ കോടിക്കണക്കിന് രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്നാണവരുടെ വാദം. പാമോയില്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന വിവരം ആദ്യം പുറത്ത് കൊണ്ടുവരുന്നത് യു ഡി എഫ് അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള എം എം ഹസന്‍ ചെയര്‍മാനായിരുന്ന നിയമസഭയുടെ പബ്ലിക് അണ്ടര്‍ട്ടേക്കിംഗ് കമ്മിറ്റിയാണ്. എം എം ഹസനോ ടി എച്ച് മുസ്തഫയോ സഖറിയാ മാത്യൂവോ ഇടതുമുന്നണി നേതാക്കളോ അനുയായികളോ അല്ലെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണം.

സിങ്കപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഫയല്‍ കണ്ടതിന് ശേഷമാണ്. കുറഞ്ഞ ചിലവില്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ ഒമ്പത് കമ്പനികള്‍ ഓഫര്‍ നല്‍കിയിട്ടും അത് നിരാകരിച്ചുകൊണ്ടാണ് മേല്‍പറഞ്ഞ കമ്പനിക്ക് തന്നെ കരാര്‍ ഉറപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പാമോയില്‍ കേസ് പിന്‍വലിക്കാന്‍ ശ്രമം നടത്തിയിരുന്നു. കരുണാകരനെ രക്ഷിക്കാനാണ് ഈ നീക്കമെന്നാണ് പലരും വ്യാഖ്യാനിച്ചത്. സ്വയരക്ഷക്കായി നടത്തിയ ശ്രമമായിരുന്നു അതെന്ന് ഇപ്പോള്‍ വ്യക്തമായി. തങ്ങള്‍ പ്രതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന മുസ്തഫയുടെയും സഖറിയ മാത്യൂവിന്റെയും വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത് ഉമ്മന്‍ചാണ്ടിയും താമസിയാതെ കോടതി നടപടികള്‍ക്ക് വിധേയനാവേണ്ടിവരുമെന്നാണ്. അന്വേഷണ സംവിധാനം ശക്തിപ്പെടുത്തിയാല്‍ ഉമ്മന്‍ചാണ്ടിയും കുടുങ്ങും. ബാലകൃഷ്ണപിള്ള പൂജപ്പുരയില്‍ വിശ്രമിക്കുന്നതുപോലെ യു ഡി എഫ് നേതാക്കളില്‍ പലരും ജയിലിനകത്താകും എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അവരോട് പറയാനുള്ളത് ഇതാണ്. ദയവായി കാത്തിരിക്കുക, താങ്കള്‍ ക്യൂവിലാണ്.

ഉമ്മന്‍ചാണ്ടിക്കെതിരെ യു ഡി എഫ് ഭരണകാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ പേരിലും സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിലും അഴിമതി നടന്നതായി ആരോപണം ഉന്നയിച്ചത് ഉമ്മന്‍ചാണ്ടിയുടെ സംരക്ഷകനായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നവരില്‍ പ്രധാനിയായ ടി എം ജേക്കബ്ബാണ് എന്നതാണ് അതിശയം. ഇടമലയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി നടപടിയെ നിശിതമായി വിമര്‍ശിച്ച് സുപ്രിംകോടതി ആര്‍ ബാലകൃഷ്ണപിള്ളയെ കഠിന തടവിന് ശിക്ഷിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ മന്ത്രി സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ജയിലിലേയ്ക്ക് പോകുന്നത്. ഇടമലയാര്‍ പദ്ധതിയില്‍ ക്രമക്കേട് കാണിച്ച് അഴിമതി നടത്തിയെന്നാണ് കേസ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍വാസം പുത്തരിയല്ല. 2001 ല്‍ ഗ്രാഫൈറ്റ് കേസിലും ശിക്ഷിക്കപ്പെട്ട് ഇതേ ജയിലില്‍ അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. വീരജേതാവിനെപോലെയാണ് യു ഡി എഫ് കാര്‍ വഴിനീളെ പിള്ളയ്ക്ക് സ്വീകരണം ഒരുക്കിയത്. ചില മാധ്യമങ്ങളും തത്സസമയം പരിപാടി പ്രക്ഷപണം ചെയ്തു.

ലീഗിനെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഐസ്‌ക്രീം കേസെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ലീഗ് പ്രതിസന്ധി നേരിടുന്നെങ്കില്‍ അതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയല്ലാതെ വേറെ ആരാണ്? പൊടുന്നനവെ കേരളം ഞെട്ടുന്ന നിലയില്‍ ദുരൂഹത നിറഞ്ഞ പത്രസമ്മേളനം കുഞ്ഞാലിക്കുട്ടി നടത്തിയതോടെയാണല്ലോ രംഗം സജീവമാകുന്നത്. വധഭീഷണിയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. മന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട് പലതും ചെയ്തിട്ടുണ്ടെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കുമ്പസരിച്ചു. കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി പ്രസ്താവനയിറക്കി. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ സജീവമായി നിലനില്‍ക്കുന്ന ആരോപണങ്ങള്‍ എന്താണ്? അനുകൂലമായ വിധിയുണ്ടാക്കാന്‍ ജുഡീഷ്യറിയെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് കേസ് അട്ടിമറിക്കുന്നതിനുവേണ്ടി പത്ത് കോടി രൂപ ചിലവാക്കിയെന്നാണ് കൂട്ടുപ്രതിയായ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരി ഭര്‍ത്താവ് റൗഫിന്റെ വെളിപ്പെടുത്തല്‍. ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും കോടികള്‍ നല്‍കി നിയമസംവിധാനത്തെ വിലക്കെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനമാണ് റൗഫ് വിശദീകരിക്കുന്നത്. ലീഗ് പ്രതിസന്ധി നേരിടുന്നെങ്കില്‍ അതിനിടയാക്കിയത് റൗഫും ലീഗിന്റെ ആരാധ്യനായ നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എം കെ മുനീര്‍ ചെയര്‍മാനായ ചാനല്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തകളും, ഏതാനും സ്ത്രീകളുടെ വെളിപ്പെടുത്തലുകളുമാണ്. ഇവര്‍ ഇടത് ജനാധിപത്യമുന്നണി പ്രവര്‍ത്തകരോ ലീഗ് വിരുദ്ധരോ അല്ല. ഭരണപക്ഷത്തിന്റെ പകപോക്കലാണിത് എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുതിയ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പൊതുസമൂഹം സ്വാഗതം ചെയ്യുന്നുണ്ട്.

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി എസ് അച്യുതാനന്ദന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതി സ്വാധീനമുപയോഗിച്ച് കുഞ്ഞാലിക്കുട്ടി ഒതുക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകന്‍ രഘുനാഥും റൗഫും നടത്തിയ ഇടപെടലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ സി ഡികളും ഭീകരചിത്രങ്ങളും പുറത്ത് വരാനിരിക്കുന്നു. ഇല്ലാമൊഴികള്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളും കോടതമംഗലം പെണ്‍വാണിഭ കേസിന്റെ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

കേസുകളില്‍ നിന്ന് തടിയൂരാന്‍ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചത്. വാരിയെറിഞ്ഞ ഈ കോടികള്‍ എവിടെനിന്ന് കിട്ടി എന്ന് കൂടി അന്വേഷിക്കണം. നിയമസംവിധാനത്തെ വിലക്കെടുത്ത് അനുകൂല വിധിയും വാങ്ങി എന്ന ആരോപണവും അന്വേഷണവിധേയമാക്കണം. മുസ്ലീംലീഗിന്റെ പ്രതിസന്ധിയെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ വലിയബാഫക്കിതങ്ങളും സി എച്ച് മുഹമ്മദ് കോയയും പൂക്കോയതങ്ങളും സുലൈമാന്‍ സേട്ടും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ, മതന്യൂനപക്ഷങ്ങളുടെ വികാരമായിരുന്ന പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെന്തെന്ന് ആലോചിക്കട്ടെ. ഈ ചിന്ത ലീഗ് അണികളിലും ശക്തമാവുന്നുണ്ട്.

യു ഡി എഫിലെ നിരവധി നേതാക്കളുടെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും നിയമനടപടികളും യു ഡി എഫ് നേതൃത്വത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. കുരിയാര്‍കുറ്റി-കാരപ്പാറ ജലസേചന പദ്ധതി നിര്‍മാണത്തില്‍ നടന്ന അഴിമതി വിരല്‍ചൂണ്ടുന്നത് ടി എം ജേക്കബ്ബിലേക്കാണ്. ഈ കേസിന്റെ രേഖകള്‍ സുപ്രിംകോടതി പരിശോധനവിധേയമാക്കുകയാണ്. ഇനിയെത്ര അന്വേഷണങ്ങളുടെ ഫലങ്ങള്‍ വരാനിരിക്കുന്നു.

പൊതുമരാമത്ത് പ്രവൃത്തികളുടെ മറവില്‍ ആയിരം കോടി പൊതുഖജനാവില്‍ നിന്നും ചോര്‍ത്തി എന്നതാണ് എം കെ മുനീറിന് നേരെ ഉയര്‍ന്നുവന്ന ആക്ഷേപം. റേഷന്‍ ഡിപ്പോ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് അന്വേഷണത്തെ നേരിടുന്നു. കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ കെ അബ്ദുറഹ്മാനാണ് പ്രകാശിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്. യു ഡി എഫ് കാലത്ത് നടന്ന സിവില്‍ സപ്ലൈസ് വകുപ്പിലെ ചില അഴിമതികള്‍ ഇപ്പോള്‍ സി ബി ഐ അന്വേ.ഷണത്തിലാണ്. ഗുണനിലവാരമില്ലാത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ പോലും അഴിമതി നടത്തിയെന്നതാണ് കടവൂര്‍ ശിവദാസന് നേരെ ഉയര്‍ന്ന ആക്ഷേപം.

കേന്ദ്രമന്ത്രി വയലാര്‍ രവിയും പത്മജയും റോസക്കുട്ടിയും രഘുചന്ദ്രബാലും ബാര്‍ ലൈസന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണം ജനങ്ങള്‍ അറിഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ കൊട്ടാരക്കര പ്രഖ്യാപനത്തിന് ശേഷമാണ്. സുപ്രിംകോടതിയില്‍ വിധി അനുകൂലമാക്കാന്‍ തിണ്ണനിരങ്ങി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് സുധാകരനാണെന്ന ആരോപണവും ഉയരുകയുണ്ടായി. അന്വേഷണ വിധേയമാക്കേണ്ട സംഭവങ്ങളാണിതെല്ലാം.

അധികാരം കിട്ടിയ സന്ദര്‍ഭത്തില്‍ പൊതുമുതല്‍ കട്ടുമുടിക്കുകയും അഴിമതി നടത്തുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവര്‍ സര്‍വ രാഷ്ട്രീയ മര്യാദകളും ഉപേക്ഷിക്കുന്നു. സദാചാര മൂല്യങ്ങളോട് തങ്ങള്‍ വിടപറഞ്ഞിരിക്കുന്നു എന്ന പ്രഖ്യാപനമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണപിള്ളയും കൂട്ടരും ചേര്‍ന്ന് നടത്തിയ യു ഡി എഫിന്റെ മോചനയാത്ര. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമെന്ന്  സ്വപ്നം കണ്ട് മന്ത്രിമാരെ നിശ്ചയിച്ചു നടന്നവര്‍ ഇന്ന് പ്രതിരോധത്തിലാണ്. നിയമാനുസൃതമായി നടക്കുന്ന അന്വേഷണങ്ങളില്‍ തങ്ങള്‍ കുടുങ്ങുമോ എന്ന വിഭ്രാന്തിയാണ് യു ഡി എഫ് നേതാക്കളെ പിടികൂടിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെയുള്ള അഴിമതി കണ്ടുപിടിക്കുവാനും എല്‍ ഡി എഫിന്റെ കുതന്ത്രങ്ങള്‍ മനസ്സിലാക്കുവാനും വിദഗ്ദസമിതിയെ നിയോഗിക്കുകയെന്ന ഫലിതവും അവതരിപ്പിക്കപ്പെട്ടു. വിദഗ്ധസമിതിയില്‍ കുഞ്ഞാലിക്കുട്ടിയെയും ജേക്കബിനെയും പോലുള്ള 'വിശുദ്ധന്‍മാരെ' ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാര്‍ത്ത. ഇതൊക്കെ കണ്ടും കേട്ടും കേരളീയര്‍ ചിരിക്കുകയാണെന്ന് യു ഡി എഫ് നേതാക്കള്‍ മാത്രം മനസ്സിലാക്കുന്നില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അധികാരത്തിലിരിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെയും വസ്തുനിഷ്ഠമായി യാതൊരു ആരോപണവും ഉയര്‍ന്ന് വന്നില്ല. കേരളത്തിന്റെ എല്ലാ മേഖലകളിലും വികസനകുതിപ്പ് നടത്തിയ എല്‍ ഡി എഫിന്റെ തുടര്‍ഭരണത്തിനാണ് ജനങ്ങള്‍ കൊതിക്കുന്നത്. അസത്യങ്ങള്‍ വിളിച്ചു പറയാനും വിവാദങ്ങള്‍ ഉണ്ടാക്കാനും യു ഡി എഫ് നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. എല്‍ ഡി എഫിനെതിരെ അവര്‍ക്ക് ഒന്നും പറയാനില്ല. എല്‍ ഡി എഫിന് അനുകൂലമായ വന്‍ ജനമുന്നേറ്റത്തിനാണ് നാട് സാക്ഷ്യംവഹിക്കുന്നത്. കേരളത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന എല്‍ ഡി എഫ് സംഘടിപ്പിച്ച വികസനമുന്നേറ്റയാത്രകളിലെ ജനലക്ഷങ്ങളുടെ പങ്കാളിത്തം വ്യക്തമാക്കുന്നത് അതാണ്.

സി എന്‍ ചന്ദ്രന്‍ ജനയുഗം 270211

അലിയാത്ത ഐസ്ക്രീമും തകര്‍ത്ത പൊതുമേഖലയും

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ ഏഴാം ഭാഗം

ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്

രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം

മൂന്നാം ഭാഗം വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി

നാലാം ഭാഗം സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്

അഞ്ചാം ഭാഗം കെപിസിസി സെക്രട്ടറിക്ക് കോഴയില്‍ ഡിസ്കൌണ്ട്

ആറാം ഭാഗം റോഡ് തോടായി, ലീഗ് പണപ്പെട്ടി നിറഞ്ഞു 

വര്‍ഷം കുറേയായിട്ടും ഐസ്ക്രീം അലിയുന്നില്ലെന്നാണ് മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പരിഭവം. ഓരോ ദിവസം കഴിയുമ്പോഴും വിവാദം കത്തിപ്പിടിക്കുന്നു. എന്താണിതിന്റെ കാര്യമെന്ന് പിടി കിട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് കാര്യമറിയാം. അദ്ദേഹത്തിന്റെ കാപട്യം എല്ലാവരും തിരിച്ചറിയുന്നുവെന്നതാണ് പ്രശ്നം. ഇപ്പോള്‍ ഉയരുന്ന അലയൊലി ഐസ്ക്രീമിന്റേതല്ല, അതിന്റെ നാണക്കേട് മാറ്റാന്‍ നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും നീതിന്യായവ്യവസ്ഥയെ അട്ടിമറിച്ചതിന്റെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.

തന്റെ സന്തതസഹചാരിയും അടുത്ത ബന്ധുവുമായ ആള്‍ ഒരുനാള്‍ പെട്ടെന്ന് ശത്രുവായത് എന്തുകൊണ്ട്? റൌഫ് തന്നെ കൊല്ലാന്‍ നടക്കുകയാണെന്നും ബോംബ് പൊട്ടിക്കാന്‍ പോവുകയാണെന്നും പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍ വീണ്ടും തുറന്നത്. ഉടന്‍ വന്നു റൌഫിന്റെ മറുപടി. പിന്നീടങ്ങോട്ട് കേരളരാഷ്ട്രീയം സാക്ഷ്യം വഹിച്ചത് നാണംകെട്ട പൊതുപ്രവര്‍ത്തനത്തിന്റെ കഥകള്‍ക്കാണ്. കുഞ്ഞാലിക്കുട്ടി ആദ്യംതന്നെ പറഞ്ഞത് താന്‍ വഴിവിട്ട് പലതും ചെയ്തെന്നും ഇനി അതുണ്ടാകില്ലെന്നുമാണ്. ഒരു മുന്‍മന്ത്രി താന്‍ വഴിവിട്ടുചെയ്തെന്ന് തുറന്ന് പറയുകയും അതിന്റെ തുടര്‍ച്ചയായി വഴിവിട്ട സഹായം ലഭിച്ച വ്യക്തി അതിന്റെ പിന്നാമ്പുറ കഥകള്‍ പറയുകയും ചെയ്തതിന് യുഡിഎഫ് കുറ്റപ്പെടുത്തുന്നത് എല്‍ഡിഎഫിനെയെന്നത് വിരോധാഭാസം. ഈ പിന്നാമ്പുറ അപസര്‍പ്പകകഥകള്‍ അപ്പാടെ പുറത്തുവിട്ടത് സ്വന്തം പാര്‍ട്ടിനേതാവിന്റെ ചാനലും.

നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുന്നതിനും ഇരകളെയും സാക്ഷികളെയും വിലയ്ക്കെടുക്കുന്നതിനുമെല്ലാമായി 25 കോടി രൂപ ചെലവഴിച്ചെന്നാണ് റൌഫ് പറയുന്നത്. ഈ പണം എവിടുന്ന് കിട്ടി? ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ശമ്പളം കൊടുക്കാന്‍ കാശില്ലാത്ത അവസരം വരുമ്പോള്‍ കുഞ്ഞാലിക്കുട്ടി പാലക്കാട്ടെ വ്യവസായിയെ വിളിക്കും. ഈ വ്യവസായി ഉടന്‍ പണവുമായി കോഴിക്കോട്ടേക്ക് കുതിക്കും.

ഇതെങ്ങനെ സംഭവിക്കുന്നു? 1991-96, 2001-2006 കാലയളവില്‍ കേരളത്തിലെ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ ചരിത്രമാണ് ഇതിനുത്തരം. അതിലൊന്നാണ് മലബാര്‍ സിമന്റ്സ്. 1996 മുതല്‍ 2001 വരെ എല്‍ഡിഎഫ് ഭരിച്ച കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്സിന്റെ ലാഭം 80 കോടി കവിഞ്ഞിരുന്നു. യുഡിഎഫിന്റെ അഞ്ച് വര്‍ഷം കൊണ്ട് ലാഭം ഇടിഞ്ഞ് രണ്ട് കോടിയിലെത്തി. 2006ല്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയശേഷം ലാഭം കുതിച്ചുയര്‍ന്നു. നാല് വര്‍ഷത്തിനകം 137 കോടിയുടെ ലാഭം. അഴിമതിയും കൊള്ളയും ഇല്ലാതാക്കിയും മികച്ച ധനമാനേജ്മെന്റിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്.

മലബാര്‍ സിമന്റ്സിന്റെ കുറയുന്ന ലാഭവും കോടികളുടെ കൊള്ളയും ഭരണ-രാഷ്ട്രീയനേതൃത്വത്തിന്റെ ഇടപെടലുകളും പരസ്പരപൂരകങ്ങളാണ്. ഫ്ളൈ ആഷ് ഇറക്കുമതി കേസില്‍ ഫെബ്രുവരി 14നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളില്‍ പ്രമുഖനായ വ്യവസായി കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയായി അറിയപ്പെടുന്നു. ഈ ഇടപാടില്‍ 2.78 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. യുഡിഎഫ് ഭരണകാലത്ത് 2004 മുതല്‍ 2008 വരെ തുടര്‍ച്ചയായി ടെന്‍ഡര്‍ വിളിക്കാതെയാണ് ഫ്ളൈ ആഷ് ഇറക്കുമതിചെയ്യാന്‍ കരാര്‍ നല്‍കിയത്. 16.25 കോടി രൂപയ്ക്ക് ഫ്ളൈ ആഷ് ഇറക്കുമതി ചെയ്ത മറ്റൊരു കേസ്, 25.61 ലക്ഷം രൂപയുടെ ചണ്ണാമ്പുകല്ല് ഇടപാട് കേസ് എന്നിവയില്‍ നേരത്തെ കുറ്റപത്രം നല്‍കി. മുക്കാല്‍ കോടിയുടെ യന്ത്രസാമഗ്രി ഇറക്കുമതി കേസാണ് നാലാമത്തേത്. എല്ലാ കേസിലും പ്രതികള്‍ ഒരേ ആളുകള്‍.

കല്‍ക്കരി, ചുണ്ണാമ്പ്, കാലിച്ചാക്ക്, ഫ്ളൈ ആഷ് എന്നിവ വാങ്ങിയതിലെല്ലാം അഴിമതിയുടെ കറപുരണ്ട നാളുകളാണ് യുഡിഎഫ് ഭരണകാലം. 2005-06ല്‍ 127 കോടി രൂപയുടെ സ്പെയര്‍പാര്‍ട്സ് വാങ്ങിയതിന് പിന്നിലെ ക്രമക്കേടുകളും വിജിലന്‍സ് അന്വേഷിച്ചുവരികയാണ്. മലബാര്‍ സിമന്റ്സിലെ മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ അന്വേഷണത്തിന്റെ മുനയും നീളുന്നത് യുഡിഎഫ് കാലത്ത് നടന്ന അഴിമതിയുടെ പിന്നാമ്പുറ കഥകളിലേക്കാകും. ചവറ കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ സിമന്റ്സ്, കെഎസ്ഐഡിസി തുടങ്ങി ഏതാണ്ടെല്ലാ പൊതുമേഖലാസ്ഥാപനങ്ങളും കൈയിട്ട്വാരി തകര്‍ത്തു. ഈ സ്ഥാപനങ്ങളിലെ അഴിമതിക്കഥകളിലേക്ക് പിന്നീട്.

എം രഘുനാഥ് ദേശാഭിമാനി 270211

എട്ടാം ഭാഗം പാലാഴി കടഞ്ഞ് മാണിസാറിന്റെ റബര്‍ വിപ്ളവം

ചില്ലറ വില്‍പ്പന: വിദേശനിക്ഷേപം വേണമെന്ന് സാമ്പത്തിക സര്‍വേ

സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും കൂടുതല്‍ തീവ്രമാക്കുകയാണ് യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സാമ്പത്തികസര്‍വേ പ്രഖ്യാപിക്കുന്നു. ചില്ലറ വ്യാപാരമേഖല വിദേശനിക്ഷേപകര്‍ക്ക് തുറന്നുകൊടുക്കുക, കാര്‍ഷിക-വിദ്യാഭ്യാസ മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുക, പൊതുവിതരണ സംവിധാനവും മറ്റും അട്ടിമറിച്ച് സബ്സിഡി വെട്ടിക്കുറയ്ക്കുക തുടങ്ങി നിരവധി നിര്‍ദേശവും മന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍വച്ച സാമ്പത്തിക സര്‍വേയിലുണ്ട്. എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചതിനെ നേട്ടമായി കൊട്ടിഘോഷിക്കുന്ന സര്‍വേയില്‍ വിലക്കയറ്റത്തെക്കുറിച്ച് കാര്യമായ വിശദീകരണമില്ല. വിലക്കയറ്റം ഇനിയും തുടരുമെന്ന് പ്രവചിക്കുന്ന സര്‍വേ ഇത് പരിഹരിക്കാനുള്ള ഒരു നടപടിയും മുന്നോട്ടുവയ്ക്കുന്നില്ല. വിലക്കയറ്റത്തിന് സാമ്പത്തികവളര്‍ച്ച കാരണമായി പറയുന്ന സര്‍ക്കാര്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുള്ള ചൈനയില്‍ എന്തുകൊണ്ട് വിലക്കയറ്റം രൂക്ഷമല്ലെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നില്ല. ആളോഹരി ഭക്ഷ്യഉപഭോഗം ഇന്ത്യയേക്കാള്‍ ഇരട്ടിയാണ് ചൈനയിലെന്ന വസ്തുതയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഭക്ഷ്യവിലക്കയറ്റത്തിന് മുഖ്യകാരണം ഊഹക്കച്ചവടമാണെന്നത് ഇടതുപക്ഷ പാര്‍ടികള്‍ കാലങ്ങളായി ചൂണ്ടിക്കാട്ടുന്നതാണ്. ഊഹക്കച്ചവടം നിയന്ത്രിക്കുമെന്ന ഒരു സൂചനയും സര്‍വേയിലില്ല.

പൊതുവിതരണ സംവിധാനം ശക്തമാക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. റേഷന്‍കടകള്‍വഴി കുറഞ്ഞവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനു പകരം ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണംചെയ്യും. തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും പുതിയ തൊഴിലവസരങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ കുറഞ്ഞെന്നും സര്‍വേ വ്യക്തമാക്കുന്നു. 7.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ ദേശീയ സാമ്പിള്‍സര്‍വേയുടെ 64-ാം വട്ടത്തില്‍ 8.4 ശതമാനമായാണ് ഉയര്‍ന്നത്. പുതിയ തൊഴിലവസരങ്ങളുടെ സ്ഥിതി ഇതിലും ദയനീയമാണ്. 1983-94 കാലയളവില്‍ 1.20 ആയിരുന്നു തൊഴില്‍വളര്‍ച്ച. എന്നാല്‍, 1994-2008 കാലയളവില്‍ ഇത് 0.05 ശതമാനമായി കുറഞ്ഞു. പൊതുമേഖലയില്‍ 1.53 ആയിരുന്നു 1983-94 ഘട്ടത്തിലെ തൊഴില്‍വളര്‍ച്ചയെങ്കില്‍ 1994-2008 കാലയളവില്‍ ഇത് -0.65 എന്ന നിലയില്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് വീണു. പൊതുമേഖലയിലെ തൊഴില്‍നഷ്ടത്തിനനുസരിച്ച് സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടായില്ല. ഇപ്പോഴത്തെ സാമ്പത്തികവളര്‍ച്ച തൊഴില്‍രഹിത വളര്‍ച്ചയാണെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേയിലെ കണക്കുകള്‍.

രാജ്യത്തെ ദാരിദ്ര്യാവസ്ഥയില്‍ മാറ്റംവന്നിട്ടില്ലെന്നും കണക്ക് പറയുന്നു. 2010ലെ ദാരിദ്ര്യസൂചിക പ്രകാരം ആകെയുള്ള 169 രാജ്യത്തില്‍ 119-ാം സ്ഥാനത്താണ് ഇന്ത്യ. സാമ്പത്തികവളര്‍ച്ച താഴെതട്ടിലേക്ക് എത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് സൂചികയിലെ ദയനീയ സ്ഥാനം. ചില്ലറവിപണിയിലേക്ക് ഘട്ടംഘട്ടമായി നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരണമെന്ന് നിര്‍ദേശക്കുന്ന സര്‍വേ സബ്സിഡി ചെലവ് വെട്ടിച്ചുരുക്കണമെന്നും ആവര്‍ത്തിക്കുന്നുണ്ട്. പൊതുവിതരണ സംവിധാനത്തില്‍ സംഭവിക്കുന്ന ചോര്‍ച്ച, സബ്സിഡി ചെലവില്‍ വരുന്ന വലിയ വര്‍ധന തുടങ്ങിയ കാരണങ്ങളാണ് ന്യായമായി നിരത്തുന്നത്. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം ആദ്യഘട്ടത്തില്‍ മെട്രോനഗരങ്ങളില്‍ നടപ്പാക്കാനാണ് ശുപാര്‍ശ.
(എം പ്രശാന്ത്)

ദേശാഭിമാനി 270211

പത്തനംതിട്ട ജില്ല ജില്ലയ്ക്ക് മെഡിക്കല്‍കോളേജ് ഉറപ്പ്: കോടിയേരി

അടൂര്‍: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പത്തനംതിട്ട ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വികസനമുന്നേറ്റ ജാഥയ്ക്ക് ആടൂരില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് തന്നെയാണ് എല്‍ഡിഎഫ് നിലപാട്. ഇതിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. പത്തനംതിട്ടയില്‍ കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചത് എല്‍ഡിഎഫ് അട്ടിമറിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ അനുവദിച്ചതിന്റെ രേഖ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം. അനുവദിക്കാത്ത സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്.

യുഡിഎഫ് ഇപ്പോള്‍ അകപ്പെട്ട വിഷമസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ വലിയ പ്രയാസമാണ്. എന്തു ചെയ്യണമെന്ന് അവര്‍ക്ക് തന്നെ നിശ്ചയമില്ല. അതാണ് കേരളത്തെ മോചിപ്പിക്കാനെന്ന പേരില്‍ കാസര്‍കോഡ് നിന്നും തുടങ്ങിയ യാത്ര ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നതും പിന്നീട് വടക്കോട്ടും തെക്കോട്ടുമായി പലയിടത്തുമായി നടത്തേണ്ടി വന്നതും. യാത്ര എവിടെ അവസാനിച്ചുവെന്ന് ആര്‍ക്കും അറിയുകയുമില്ല. ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ഓരോരുത്തരായി ജയിലിലേക്ക് നീങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജയിലില്‍ പരിഷ്ക്കാരം വരുത്തിയപ്പോള്‍ അതിനെ ആക്ഷേപിച്ചവര്‍ ഇപ്പോള്‍ എന്തൊക്കായാണ് അവിടുത്തെ സൌകര്യങ്ങള്‍ എന്നാണ് അന്വേഷിക്കുന്നത്. ഇനി രണ്ടു ജയിലുകള്‍ കൂടി തടങ്ങുന്നുണ്ട്. ഒന്ന് മലപ്പുറത്ത്. കിടക്കുമ്പോള്‍ അടുത്ത് തന്നെ കിടക്കാമല്ലോ. രണ്ടാമത്തേത് തൊടുപുഴയിലും. അവിടെയും ജിയിലില്‍ പോകേണ്ട അത്യാവശ്യക്കാരുണ്ടെന്നും കോടിയേരി പറഞ്ഞു.

മെഡി. കോളേജ്-തെറ്റിദ്ധാരണ പരത്താന്‍ എംപിയുടെ ശ്രമം യുജിസി രേഖ നല്‍കില്ലെന്ന്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍ കോളേജ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന എംപി കോളേജ് അനുവദിച്ചെന്ന യുജിസി രേഖ നല്‍കില്ലെന്ന്. വേണമെങ്കില്‍ കാണിക്കാം. പത്തനംതിട്ട പ്രസ്ക്ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുജിസി അംഗീകരിച്ചതടക്കം എല്ലാ രേഖകളുമായാണ് താന്‍ എത്തിയതെന്ന് അവകാശപ്പെട്ട അദ്ദേഹം എല്ലാ രേഖകളും നല്‍കാമെന്ന് ആദ്യം പറഞ്ഞു.

മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരാണ് ഇളമണ്ണൂരില്‍ സ്ഥലം അനുവദിച്ചതെന്ന് സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവിടെ നിന്നും മാറ്റാനാണ് ശ്രമിക്കുകയാണത്രെ. പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ യുജിസി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് നല്‍കാന്‍ വാര്‍ത്താലേഖകര്‍ എംപിയോട് ആവശ്യപ്പെട്ടു. അപ്പോഴാണ് കത്ത് കാണിക്കാം പകര്‍പ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് എംപിയുടെ മറുപടി.എന്നാല്‍ കത്ത് പോലും ശരിക്ക് കാണിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഫയല്‍ ഉയര്‍ത്തി പിടിച്ച് വേണമെങ്കില്‍ നോക്കാമെന്നയായി. 2010 മെയ് മാസത്തില്‍ യുജിസി അംഗീകരിച്ചതായാണ് എംപി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ രണ്ടു മാസം മുമ്പാണ് കേന്ദ്രസര്‍വകലാശാല മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ യുജിസിക്ക് അപേക്ഷ നല്‍കിയതെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. സര്‍വകലാശാലയ്ക്ക് സ്ഥലം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അപേക്ഷയില്‍ ഒരു സ്ഥലം കാണിക്കണമെന്ന നിലയിലാണ് അടൂരിനടുത്ത സ്ഥലം നിര്‍ദേശിച്ചതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനം ബന്ധപ്പെട്ടവര്‍ ഇതുവരെയും തങ്ങളെ അറിയിച്ചിട്ടില്ലെന്നും പറഞ്ഞു.

ദേശാഭിമാനി 270211

ലോട്ടറി: സിബിഐ അന്വേഷിച്ചാല്‍ ചിദംബരവും അകത്താകും

അന്യസംസ്ഥാന ലോട്ടറി മാഫിയയെക്കുറിച്ച് സിബിഐ അന്വേഷണംവന്നാല്‍ എ രാജയ്ക്കുപിന്നാലെ ചിദംബരവും അകത്താകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണമാവശ്യപ്പെട്ട് താന്‍ നല്‍കിയ കത്ത് കേന്ദ്രം പൂഴ്ത്തിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് ലോട്ടറി മാഫിയാ തലവന്‍ സാന്തിയാഗോ മാര്‍ട്ടിനോടും കൂട്ടരോടുമാണ് പ്രതിബദ്ധത. അതുകൊണ്ടാണ് അന്യസംസ്ഥാന ലോട്ടറി നിരോധിക്കാത്തതും സിബിഐ അന്വേഷണം നടത്താത്തതുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുഡിഎഫ് നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി ജയിലിലേക്ക് പോകാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് വര്‍ഷങ്ങളായി മിണ്ടാതിരുന്നവര്‍ ആരോപണങ്ങളുമായി തനിക്കെതിരെ ഇറങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ആരോപണപ്പെരുമഴ കണ്ട് പിന്മാറില്ല. അഴിമതിക്കാരെയും പെണ്‍‌വാണിഭക്കാരെയും കൈയാമം വയ്ക്കുകതന്നെ ചെയ്യും. എല്ലാ നടപടിക്രമങ്ങളും പാലിച്ച് ചട്ടപ്രകാരമാണ് സിബിഐ അന്വേഷണാവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കത്തയച്ചില്ലെന്ന് ചിദംബരം കള്ളം പറയുകയാണ്. കത്ത് കിട്ടിയെന്നും അന്വേഷണം സംബന്ധിച്ച് ഉടന്‍ തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ജനുവരി മൂന്നിന് പ്രസ്താവിച്ചിരുന്നു. 65 ദിവസമായി തന്റെ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയിരിക്കുകയാണ്. ചിദംബരവും ഭാര്യയും മാത്രമല്ല, കോണ്‍ഗ്രസ് വക്താവും ലോട്ടറിമാഫിയയുടെ കേസ് വാദിക്കുന്നു. രമേശ് ചെന്നിത്തല വിലക്കിയിട്ടും അഭിഷേക് മനു സിങ്വി കേസ് വാദിച്ചു. സിങ്വി വീണ്ടും വക്താവുമായി. ലോട്ടറി അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകന്‍ അരുകുമാര്‍ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അതേസമയം പ്രതിപക്ഷം ആരോപണമുന്നയിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകനുള്‍പ്പെടെ ആരെങ്കിലും ശ്രമിച്ചോ എന്ന കാര്യവും സിബിഐ അന്വേഷിക്കട്ടെ. എട്ടുമാസമായി കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിയില്ല. ഇത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ഫലമാണ്.

ചന്ദനമാഫിയയില്‍ നിന്ന് തന്റെ മകന്‍ പണം വാങ്ങിയെന്ന ആരോപണം അസംബന്ധമാണ്. ചന്ദനമാഫിയക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പോരാട്ടമാണ് താന്‍ നടത്തിയത്. സംസ്ഥാനത്തെ 24 ചന്ദനഫാക്ടറികള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത് ഈ പോരാട്ടത്തിന്റെ ഫലമായിട്ടുകൂടിയാണ്. കോണ്‍ഗ്രസ് മന്ത്രി കെ പി വിശ്വനാഥന് അന്ന് രാജിവയ്ക്കേണ്ടിവന്നതും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഒരിക്കലും നിശബ്ദനായിട്ടില്ല. വി എസിന്റെ നിലപാട് തീരുമാനിക്കുന്നത് മകന്‍ വാങ്ങുന്ന പണക്കെട്ടുകളാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അത് എഴുതിത്തരണം. ഏത് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും പറയണം. ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുന്ന തരത്തിലുള്ള അന്വേഷണം നടത്താന്‍ ഒരുക്കമാണ്.

കെ പി പി നമ്പ്യാരുടെ പേരുപയോഗിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഉന്നയിക്കുന്ന ആരോപണം നമ്പ്യാര്‍തന്നെ വിഴുങ്ങിയതാണ്. എന്‍റോണുമായി ചേര്‍ന്ന് നമ്പ്യാര്‍ വൈദ്യുതി പദ്ധതി കൊണ്ടുവരുന്നത് തടഞ്ഞതില്‍ അഭിമാനമുണ്ട്. സാധാരണ ഇന്ത്യന്‍ പൌരനുള്ളതില്‍ കൂടുതല്‍ ഒരു പരിഗണനയും മകന്‍ അരുകുമാറിന് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫിന്റെ ആരോപണങ്ങള്‍ നേരിടാന്‍ പാര്‍ടി പറയേണ്ടത് പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിനല്‍കി.

മുഖ്യമന്ത്രിക്കെതിരായ ആരോപണം ജാള്യം മറയ്ക്കാന്‍: പിണറായി

പാനൂര്‍: യുഡിഎഫ് യോഗം ചേര്‍ന്ന് ആരോപണം സൃഷ്ടിച്ച് ഉന്നയിച്ചാലൊന്നും എല്‍ഡിഎഫ് അനുകൂല ജനവികാരം തടയാന്‍ സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ എല്‍ഡിഎഫിന്റെ സംശുദ്ധിയെ ഒരുതരത്തിലും ബാധിക്കില്ല. ചെറുകല്ലായി സമരസേനാനി കെ കെ ജി അടിയോടി ചരമദിനത്തോടനുബന്ധിച്ച് മേലെ ചമ്പാട് ചേര്‍ന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരം കൈയ്യാളിയതിന്റെ ജീര്‍ണത ഒന്നൊന്നായി പുറത്തുവരികയാണിപ്പോള്‍. ഇത്തരം വൃത്തികേടുകളില്‍ പങ്കാളികളായവരാണ് കാര്യം പുറത്തുപറയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഞങ്ങളല്ല ഒപ്പംനടന്നവരല്ലേ പുറത്തുകൊണ്ടുവന്നത്. ഇത്രയും ഗുരുതരമായ കാര്യങ്ങള്‍ പുറത്തുവന്നപ്പോള്‍ കേസെടുത്ത് അന്വേഷിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത് എല്‍ഡിഎഫാണെന്ന മട്ടിലാണിപ്പോള്‍ യുഡിഎഫുകാരുടെ പ്രതികരണം. ജുഡീഷ്യല്‍ കമീഷന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതിയാണിപ്പോള്‍ ശിക്ഷിച്ചത്. നിയമം അതിന്റെ വഴിക്ക് പോകുമ്പോള്‍ ഞങ്ങളുടെ മേക്കിട്ട് കയറിയിട്ട് കാര്യമില്ല.

അബ്കാരികള്‍ക്കൊപ്പം സുപ്രീംകോടതി ജഡ്ജിക്ക് കോഴ നല്‍കിയതായി ഒരു എംപി പരസ്യമായി പറഞ്ഞാല്‍ കേസെടുക്കണ്ടേ. അതാണ് കെ സുധാകരന്റെ കാര്യത്തിലുണ്ടായത്. ഡല്‍ഹി പൊലീസും സുധാകരനെതിരെ കേസെടുത്തു. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കാന്‍ പോവുകയാണ്. ടി എച്ച് മുസ്തഫയും അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന മാത്യുസക്കറിയയും നല്‍കിയ രേഖകള്‍ പരിഗണിച്ചാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകേണ്ടതാണ്. ബാക്കികാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ.
ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട യുഡിഎഫ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും മകനുമെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. പ്രതിപക്ഷ നേതാവായ കാലത്ത് വി എസിന്റെ ഭാഗത്ത് തെറ്റായ നടപടികളുണ്ടായിരുന്നെങ്കില്‍ അന്നത്തെ സര്‍ക്കാരിന് നടപടിയെടുക്കാമായിരുന്നില്ലേ. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കാന്‍ സാധിച്ചിരുന്നില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയായി നാലേമുക്കാല്‍വര്‍ഷം പ്രവര്‍ത്തിച്ചപ്പോഴും ആരോപണം ഉന്നയിക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ യോഗം ചേര്‍ന്ന് ആരോപണം സൃഷ്ടിക്കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയും. ഇതൊന്നും ജനം വിശ്വസിക്കാന്‍ പോവുന്നില്ലെന്നും പിണറായി പറഞ്ഞു. സിപിഐ എം പാനൂര്‍ ഏരിയാ സെക്രട്ടറി കെ കെ പവിത്രന്‍ അധ്യക്ഷനായി.

ആരോപണം സംശുദ്ധിയെ ബാധിക്കില്ല: പിണറായി


പാനൂര്‍: യുഡിഎഫ് യോഗം ചേര്‍ന്ന് ആരോപണം സൃഷ്ടിച്ച് ഉന്നയിച്ചാലൊന്നും എല്‍ഡിഎഫ് അനുകൂല ജനവികാരം തടയാന്‍ സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചെറുകല്ലായി സമരസേനാനി കെ കെ ജി അടിയോടി ചരമദിനത്തോടനുബന്ധിച്ച് മേലെ ചമ്പാട് ചേര്‍ന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട യുഡിഎഫ് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിക്കും മകനുമെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവായ കാലത്ത് വി എസിന്റെ ഭാഗത്ത് തെറ്റായ നടപടികളുണ്ടായിരുന്നെങ്കില്‍ അന്നത്തെ സര്‍ക്കാരിന് നടപടിയെടുക്കാമായിരുന്നില്ലേ. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിയായി നാലേമുക്കാല്‍വര്‍ഷം പ്രവര്‍ത്തിച്ചപ്പോഴും ആരോപണം ഉന്നയിക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ ആരോപണം സൃഷ്ടിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയും. ഇതൊന്നും ജനം വിശ്വസിക്കാന്‍ പോവുന്നില്ല- പിണറായി പറഞ്ഞു.

ആരോപണമുന്നയിക്കാന്‍ യുഡിഎഫ് ഉപസമിതി: നടപടി അപഹാസ്യം- വൈക്കം വിശ്വന്‍

കോട്ടയം: എല്‍ഡിഎഫ് മന്ത്രിമാര്‍ക്കെതിരെ പൊള്ളയായ ആരോപണം ഉന്നയിക്കാന്‍ യുഡിഎഫ് പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തിയത് അപഹാസ്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിന്റെ അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയാണ് ആരോപണം ഉന്നയിച്ചത്. ഇതില്‍ വിറളിപൂണ്ടാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പുതിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎംഎസ്ആര്‍എ സംസ്ഥാനപ്രസിഡന്റ് ജി മധു അധ്യക്ഷനായി. കെ എന്‍ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.

മകനെതിരായ ആരോപണം വി എസിനെ അവഹേളിക്കാന്‍: വെള്ളാപ്പള്ളി

കൊച്ചി: അച്ഛനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കാമെന്ന ചിന്തരാഷ്ട്രീയസദാചാരത്തിനു ചേര്‍ന്നതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മകനെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച് അച്ഛനെ കൊച്ചാക്കാനുള്ള അടവുനയമാണിത്. വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭവങ്ങള്‍ അന്ന് പറയാതെ ഇപ്പോള്‍ ഉന്നയിക്കുന്നത് മുതലെടുപ്പിനു വേണ്ടിയാണ്. സഭ പിരിയുന്നതിനു മുമ്പ് കൊട്ടിക്കലാശം നടത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഗ്രാഫ് താഴേക്കു പോയി. മാണി എടുത്തുചാടി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും ബാലകൃഷ്ണപിള്ള ജയിലിലായതും യുഡിഎഫിന് ദോഷംചെയ്യും. പി ജെ ജോസഫിനെ പാര്‍ടിയിലേക്കു കൊണ്ടുവന്നതോടെ മാണിയുടെ പ്രതിച്ഛായയും നഷ്ടപ്പെട്ടു. എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയനിലപാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി അറിയിച്ചു.

ദേശാഭിമാനി 270211