Saturday, February 25, 2012

പ്രശ്നങ്ങള്‍് പരിഹരിക്കാനായില്ല ഉമ്മന്‍ചാണ്ടി

ക്രൈസ്തവ സഭാതര്‍ക്കം, വിളപ്പില്‍ശാല മാലിന്യസംസ്ക്കരണ ഫാക്ടറി എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിസ്സഹായത പ്രകടിപ്പിച്ചു .സഭാതര്‍ക്കം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നമല്ലെന്നും സര്‍ക്കാര്‍ ഇതില്‍ കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭാതര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉപസമിതി കുറെ ചര്‍ച്ച നടത്തി. രമ്യമായ പരിഹാരത്തിലേ പ്രശ്നം തീര്‍ക്കാന്‍ കഴിയൂ. യാക്കോബായ സഭയുടെ നിവേദനം കഴിഞ്ഞ ദിവസവും കിട്ടി. എന്നാല്‍ അതെക്കുറിച്ചു കൂടുതല്‍ പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. -എറണാകുളം പ്രസ്ക്ലബ്ബിെന്‍റ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിവുന്നു അദ്ദേഹം.

വിളപ്പില്‍ശാല പ്രശനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രദേശവാസികള്‍ വലിയ എതിര്‍പ്പുമായി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ എന്തു ചെയ്യാനാണ് ?. ഹൈക്കോടതിയോട് ബഹുമാനം ഉണ്ട്. പക്ഷേ ബലംപ്രയോഗിച്ചാലും ഫലം ഉണ്ടാകില്ല - മുഖ്യമന്ത്രി പറഞ്ഞു. കോച്ച്ഫാക്ടറി സ്വകാര്യപങ്കാളിത്തത്തോടെയെന്നു എന്നു അന്തിമമായി നിശ്ചയിച്ചിട്ടില്ല. പങ്കാളികളെ ക്ഷണിച്ച് റെയില്‍വെ പരസ്യം ചെയ്യുന്നുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ വന്നില്ലെങ്കില്‍ സ്വകാര്യ മേഖലയെ സ്വീകരിക്കും - മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പത്തുമാസങ്ങള്‍കൊണ്ട് യുഡിഎഫ് വളരെയേറെ കാര്യങ്ങള്‍ ചെയ്തു. യുഡിഎഫ് വലിയ യോജിപ്പിലായതുകൊണ്ടാണ് ഇതു സാധിച്ചത്-ഉമ്മന്‍ചാണ്ടി ആരോപിച്ചു.

deshabhimani news

1 comment:

  1. ക്രൈസ്തവ സഭാതര്‍ക്കം, വിളപ്പില്‍ശാല മാലിന്യസംസ്ക്കരണ ഫാക്ടറി എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിസ്സഹായത പ്രകടിപ്പിച്ചു .സഭാതര്‍ക്കം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നമല്ലെന്നും സര്‍ക്കാര്‍ ഇതില്‍ കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭാതര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    ReplyDelete