Wednesday, May 30, 2012

കീഴടങ്ങല്‍ നാടകം


ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികരിലൊരാളായ വായപ്പടച്ചി റഫീഖ് കീഴടങ്ങിയെന്ന് പൊലീസ്. റഫീഖ് തിങ്കളാഴ്ച വടകര കോടതിയില്‍ രഹസ്യമായെത്തി മുങ്ങിയത് ബുധനാഴ്ച "ദേശാഭിമാനി" റിപ്പോര്‍ട് ചെയ്തിരുന്നു. കേസില്‍ സിപിഐ എം പ്രവര്‍ത്തകരെ കുടുക്കാനും പിടിക്കാനുമായി പൊലീസും ചാനല്‍മാധ്യമപ്പടയും നാട്ടിലാകെ പാഞ്ഞ് നടക്കുമ്പോഴാണ് റഫീഖ് പ്രത്യേകാന്വേഷകസംഘത്തിന്റെ മൂക്കിന് താഴെ വന്ന് മടങ്ങിയതായി ദേശാഭിമാനി വാര്‍ത്ത പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്തവരെ കോടതിയില്‍ ഹാജരാക്കാന്‍ പ്രത്യേകാന്വേഷകസംഘത്തിലേതടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വടകര കോടതിയിലുള്ളപ്പോഴായിരുന്ന ലുക്ക്ഔട് നോട്ടീസിറക്കിയ റഫീഖിെന്‍റ വരവും പോക്കും.

കേസില്‍ പ്രധാനകണ്ണിയെന്ന് പൊലീസും ഒരുപറ്റം മാധ്യമങ്ങളും പ്രഖ്യാപിച്ചിരുന്ന റഫീഖിനെ പൊലീസ് ഒഴിവാക്കുന്നതായും അന്വേഷണം വഴിതിരിഞ്ഞതായുമുള്ള ആക്ഷേപങ്ങള്‍ക്കിടയിലായിരുന്നു പൊലീസ്ബന്തവസിലുള്ള കോടതിയില്‍ മുഖ്യപ്രതിവന്ന് പോയത്. ഈ സംഭവം വാര്‍ത്തയായതോടെ അന്വേഷകസംഘത്തിലെ പ്രധാനികള്‍ തന്നെ റഫീഖിനെ പിടിക്കാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കയായിരുന്നത്രേ. അന്വേഷകസംഘത്തിലെ കോണ്‍ഗ്രസ് നോമിനിയായ ഡിവൈഎസ്പിയാണ് റഫീഖിനെ അറസ്റ്റ്ചെയ്യാതെ രക്ഷിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു. ബുധനാഴ്ച വാര്‍ത്തവന്നതോടെ അന്വേഷകസംഘത്തിലെ ഉന്നതര്‍ ഡിവൈഎസ്പിയെ വിളിച്ചുവരുത്തി. റഫീഖുമായി ബന്ധമുള്ള ഡിവൈഎസ്പി ഇതനുസരിച്ച് കീഴടങ്ങല്‍ നാടകം സൃഷ്ടിക്കയായിരുന്നു. കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകക്ക് സംഘടിപ്പിച്ചുകൊടുത്തത് റഫീഖാണെന്നാണ് അന്വേഷകസംഘംആദ്യഘട്ടത്തില്‍ നല്‍കിയ സൂചന. കാറിലെ വിരലടയാളം റഫീഖിന്റേതാണെന്ന് തെളിഞ്ഞു, കാറില്‍ നിന് കിട്ടിയ ബ്രേസ്ലെറ്റ് ഇയാളുടേതാണ് എന്നെല്ലാം പത്രങ്ങളും ചാനലുകളും വാര്‍ത്തയാക്കി .

റഫീഖ് സിപിഐ എം അനുഭാവിയാണ് മാഹി ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് എന്നും എഴുതി. എന്നാല്‍ സിപിഐ എമ്മുമായി ബന്ധമില്ലെന്നും എന്‍ഡിഎഫുകാരനാണെന്നുംഅന്വേഷണത്തില്‍ വ്യക്തമായി. മാഹി ഇരട്ടക്കൊലക്കേസില്‍ റഫീഖില്ലെന്നും തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് ചാനല്‍-പത്രപ്പടയും പൊലീസും റഫീഖിനെക്കുറിച്ച് മൗനം പാലിച്ചത്. എന്നാല്‍ റഫീഖ് ക്ലീന്‍ഷേവായി തിങ്കളാഴ്ച വടകര കോടതിയില്‍ കോടതിസമയം മുഴുവന്‍ ഇരുന്നതും വടകര കണ്ണൂക്കരക്കടുത്തുള്ളയാള്‍ തിരിച്ചറിഞ്ഞതും സൂചിപ്പിച്ച് ദേശാഭിമാനിയില്‍ ബുധനാഴ്ച വാര്‍ത്ത വന്നതോടെ അന്വേഷകസംഘമാകെ വെട്ടിലായി. കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നവരെ പിടിക്കാന്‍ ""പാര്‍ടിഗ്രാമ""ങ്ങള്‍ സായുധസേനയുമായി അരിച്ചുപെറുക്കുന്ന വന്‍ ഓപറേഷന്‍ നടത്തുന്നതിനിടയില്‍ അധികൃതരുടെ ആസ്ഥാനത്ത് പ്രതിയെന്ന് പറഞ്ഞയാള്‍ വന്നതും പോയതും .

deshabhimani news

No comments:

Post a Comment