Friday, August 31, 2012

കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം: യെച്ചൂരി


ലേലംകൂടാതെ സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സിപിഐ എം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സിഎജി പുറത്തുകൊണ്ടുവന്ന അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉടന്‍ ഉത്തരവിടണമെന്നും സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ ഈ നടപടികള്‍ ആവശ്യമാണെന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

വിശ്വസനീയവും സമയബന്ധിതവും കുറ്റക്കാരെ കണ്ടെത്തുന്നതുമായിരിക്കണം ഉന്നതതല അന്വേഷണം. കല്‍ക്കരി ഖനത്തില്‍ സംസ്ഥാനങ്ങളുടെ റോയല്‍റ്റി ഉയര്‍ത്തണം. നിലവില്‍ മൊത്തം കമ്പോളവിലയുടെ ഒരു ശതമാനംപോലും സംസ്ഥാനങ്ങള്‍ക്ക് റോയല്‍റ്റിയായി ലഭിക്കുന്നില്ല. അതിനാല്‍ കല്‍ക്കരിക്ക് അന്താരാഷ്ട്ര താങ്ങുവില നിശ്ചയിച്ച് അതിന്റെ അഞ്ചോ പത്തോ ശതമാനം സംസ്ഥാനങ്ങള്‍ക്ക് റോയല്‍റ്റിയായി നല്‍കണമെന്നും ദേശീയ വികസനസമിതിയില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകണം- യെച്ചൂരി ആവശ്യപ്പെട്ടു. പ്രകൃതിവിഭവങ്ങള്‍ പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോള്‍ ഇന്ത്യക്ക് രാജ്യത്തിന് ആവശ്യമായ കല്‍ക്കരി നല്‍കാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശംപോലും സ്വകാര്യവല്‍ക്കരണത്തെ സഹായിക്കാനാണെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 310812

No comments:

Post a Comment