Sunday, December 30, 2012

ഡല്‍ഹിയില്‍ ബലാത്സംഗക്കേസ് 635; ശിക്ഷിക്കപ്പെട്ടത് ഒരാള്‍

ഡല്‍ഹിയില്‍ 2012 ജനുവരി മുതല്‍ നവംബര്‍ വരെ രജിസ്റ്റര്‍ ചെയ്ത 635 ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് ഒരു കേസിലെ പ്രതി മാത്രം. ഈ കാലയളവില്‍ 635 കേസുകള്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തതില്‍ 754 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2012ലെ കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തേതില്‍ ഏറ്റവും കൂടുതലാണ്. 403 പേര്‍ വിചാരണ നേരിടുന്നു. 348 പേര്‍ക്കെതിരെ അന്വേഷണം തുടരുകയും ഒരാളെ വെറുതെവിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 745 പേര്‍ക്കെതിരെ കുറ്റമാരോപിക്കപ്പെട്ടപ്പോള്‍ 18 പേര്‍ക്കെതിരെ കുറ്റം ചുമത്തി. 34 പേരെ വെറുതെ വിട്ടു. 86 പേര്‍ ഇപ്പോഴും അന്വേഷണം നേരിടുകയാണ്. 10 പേരെ വെറുതെ വിട്ടു. 2010ല്‍ 685 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 37 പേരെ കുറ്റവാളികളെന്ന് കണ്ടെത്തി. രാജ്യ തലസ്ഥാനത്ത് 2012ല്‍ 624 മാനഭംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകളില്‍ 768 പേര്‍ അറസ്റ്റിലായി. എന്നാല്‍, ഒരു കേസില്‍ മാത്രമാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. 2011ല്‍ 657 മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 910 പേര്‍ പിടിയിലായതില്‍ മൂന്നുപേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

സ്ത്രീധനപീഡനത്തിന് ഡല്‍ഹിയില്‍ 2012ല്‍ 111 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം ഇത് 98 ആയിരുന്നു. ഈ വര്‍ഷം ആദ്യ അഞ്ചാഴ്ചയ്ക്കുള്ളില്‍ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 128 മരണം രജിസ്റ്റര്‍ ചെയ്തു. 2011ല്‍ ഇത് 142ഉം 2010ല്‍ 143ഉം ആയിരുന്നു. സ്ത്രീകളെ മറ്റു പല വിധത്തില്‍ പീഡിപ്പിച്ചതിന് ഈ വര്‍ഷം 193 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റാരോപിതരായ 200 പേര്‍ അറസ്റ്റിലായി. ഇതില്‍ 105 പേര്‍ക്കെതിരെ അന്വേഷണം നടക്കുകയും 95 പേര്‍ വിചാരണ നേരിടുകയുമാണ്.

deshabhimani 311212

No comments:

Post a Comment