ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷിയാണെന്നും അന്ന് രാത്രി 10.15 മുതല്‍ പിറ്റേന്ന് പകല്‍ 11.30 വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഓര്‍മയില്ലെന്നുമായിരുന്നു മൊഴി. മെയ് നാലിന് രാവിലെ 9.46 മുതല്‍ രാത്രി 11.33 വരെ പ്രസീത് വള്ളിക്കാട് ടവര്‍ പരിധിയില്‍ ഉണ്ടായിട്ടില്ല. വീടിനടുത്തുള്ള വെള്ളികുളങ്ങരയാണ് ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. 36 കോളുകളില്‍ എട്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം ഇന്‍കമിങ് കോളുകളാണെന്ന് 152-ാം സാക്ഷിയായ ഷഹീന്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. രാത്രി 11.33നാണ് അവസാന കോള്‍ രേഖപ്പെടുത്തിയത്. പിറ്റേന്ന് പകല്‍ പതിനൊന്നരക്ക് പ്രസീത് വള്ളിക്കാട്ടെത്തുകയും ഇന്നോവ കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൊക്ലി പുനത്തില്‍മുക്കിലെത്തുകയും പകല്‍ മൂന്നിന് മഹസറില്‍ ഒപ്പിടുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വൈകിട്ട് ആറിന് വടകര ഡിവൈഎസ്പി ഓഫീസില്‍ വന്ന് പ്രസീത് മൊഴി നല്‍കിയെന്നും പ്രോസിക്യൂഷന്‍ സമര്‍ഥിച്ചിരുന്നു.
എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ വെള്ളികുളങ്ങരയിലാണ് പ്രസീതിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. പിന്നീട് മടപ്പള്ളി, വടകര, പയ്യോളി, തിക്കോടി, വെള്ളിമാട്കുന്ന് വഴി മെഡിക്കല്‍ കോളേജില്‍ എത്തി തിരിച്ചുപോവുകയും ചെയ്തു. അന്നത്തെ 69 കോളുകളുടെ വിവരങ്ങളാണ് ഹാജരാക്കിയത്. കേസില്‍ ഉള്‍പ്പെട്ടതെന്ന് ആരോപണമുള്ള ഇന്നോവ കാര്‍ തിരിച്ചറിഞ്ഞു എന്ന പ്രസീതിന്റെ മൊഴിയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണിത്. സാക്ഷിയെ പ്രതിഭാഗത്തിനുവേണ്ടി പി വി ഹരി, കെ വിശ്വന്‍ എന്നിവര്‍ വിസ്തരിച്ചു. ക്രോസ് വിസ്താരം വെള്ളിയാഴ്ചയും തുടരും. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി വിസ്താരം നടത്തി
deshabhimani
No comments:
Post a Comment