Monday, October 28, 2013

വാള്‍മാര്‍ട്ടിന്റെ സ്വാധീനിക്കല്‍ തുടരുന്നു

വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യാപാരമേഖല നേരിട്ടുള്ള വിദേശനിക്ഷേപത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ജനപ്രതിനിധികളെ കോടികളിറക്കി സ്വാധീനിക്കാന്‍ ചില്ലറവ്യാപാരമേഖലയിലെ ആഗോള കുത്തകകമ്പനിയായ വാള്‍മാര്‍ട്ട് വീണ്ടും ശ്രമം തുടങ്ങി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാനം ഇന്ത്യന്‍ വ്യാപാരമേഖല തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ അനുകൂലതീരുമാനമുണ്ടാക്കാന്‍ ഒന്നരക്കോടി ഡോളര്‍ മുടക്കിയെന്ന വാള്‍മാര്‍ട്ടിന്റെ കണക്ക് പുറത്തുവന്നു. അനുകൂലതീരുമാനം എടുപ്പിക്കാനുള്ള ഇടപെടല്‍ (ലോബീയിങ്) സംബന്ധിച്ച് അമേരിക്കന്‍ സെനറ്റില്‍ വാള്‍മാര്‍ട്ട് സമര്‍പ്പിച്ച 2013ലെ മൂന്നാംപാദത്തിലെ കണക്കുകളിലാണ് ഈ വിവരമുള്ളത്. അമേരിക്കയിലെ അംഗീകൃത ലോബീയിങ് കമ്പനി വാള്‍മാര്‍ട്ടിനുവേണ്ടി കോടികള്‍ ചെലവഴിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

50 കാര്യങ്ങളാണ് ഈ കാലയളവില്‍ അമേരിക്കന്‍ ജനപ്രതിനിധികളുമായി ലോബീയിങ് നടത്തിയത്. ഇന്ത്യന്‍ ചെറുകിടവിപണി വിദേശകുത്തകകള്‍ക്കുവേണ്ടി തുറന്നുകൊടുക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു ഇതില്‍ പ്രധാനം. ഇതിനായി സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങളെയും ഫെഡറല്‍ ഏജന്‍സികളെയും സ്വാധീനിച്ചു. ഇന്ത്യന്‍ വിഷയത്തില്‍ അഞ്ചുവര്‍ഷത്തോളം നീണ്ട വാള്‍മാര്‍ട്ടിന്റെ ലോബീയിങ് അവസാനിപ്പിച്ചു എന്നായിരുന്നു ഇതുവരെയുള്ള കണക്ക്. എന്നാല്‍, വാള്‍മാര്‍ട്ട് ഇപ്പോഴും ലോബീയിങ് തുടരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍പ്രവേശവുമായി ബന്ധപ്പെട്ട് വന്‍വിവാദം ഉയര്‍ന്ന സാഹചര്യത്തിലും ലോബീയിങ് തുടര്‍ന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി. ഇന്ത്യന്‍ കുത്തകകമ്പനിയായ ഭാരതി ഗ്രൂപ്പിന്റെ പകുതി ഓഹരിയും ഏറ്റെടുത്തതായി ഈമാസം ആദ്യം വാള്‍മാര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

deshabhimani

No comments:

Post a Comment