Friday, January 31, 2014

നന്ദിഗ്രാം റിപ്പോര്‍ട്ട് ഇടതുമുന്നണിയെ കുറ്റവിമുക്തമാക്കുന്നു: സൂര്യകാന്ത മിശ്ര

കൊല്‍ക്കത്ത: 2007 മാര്‍ച്ച് 14ന്റെ നന്ദിഗ്രാം വെടിവയ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കും ഇടതുമുന്നണി സര്‍ക്കാരിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സിബിഐ അനേഷണം തെളിയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെടിവയ്പിന്റെ പേരില്‍ രാജ്യമൊട്ടുക്ക് ഇടതുമുന്നണിക്കും സിപിഐ എമ്മിനുമെതിരെ വ്യാപകമായ ദുഷ്പ്രചാരണമാണ്് നടത്തിയത്. കേസ് അന്വഷിച്ച സിബിഐ ആറര വര്‍ഷത്തിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടും കുറ്റപത്രവും സിപിഐ എമ്മിനെ കുറ്റവിമുക്തമാക്കുന്നു. സത്യം ഒരിക്കലും മറച്ചുവയ്ക്കാനാകില്ല. വെടിവയ്പിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ സിബിഐയും എടുത്തുകാട്ടുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല പ്രവര്‍ത്തിച്ചത്. സംഘടിത അക്രമം തടയാനും ക്രമസമാധാനം സംരക്ഷിക്കാനുമാണ് പൊലീസിനെ നിയോഗിച്ചത്. നന്ദിഗ്രാം സംഭവം ജനങ്ങളില്‍ വലിയ തെറ്റിദ്ധാരണ സൃഷ്ടിച്ചു. സത്യാവസ്ഥ ഇനി ജനങ്ങള്‍ക്ക് ബോധ്യപ്പെടും-മിശ്ര പറഞ്ഞു. സിബിഐ റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വെടിവയ്പിലേക്ക് നയിച്ച അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയതിന് കുറ്റക്കാരായി എടുത്തുകാട്ടിയിട്ടുള്ളവരില്‍ ഭൂരിപക്ഷവും തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരുമാണ്്. കാരണമില്ലാതെ വെടിവയ്പ് നടത്തുകയായിരുന്നില്ലന്നും അക്രമാസക്തരായ ജനത്തെ നേരിടാനും സ്ഥിതിഗതി നിയന്ത്രിക്കാനും വേണ്ടി നിറയൊഴിക്കേണ്ട സ്ഥിതിയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹാല്‍ദിയ സബ് ഡിവിഷണല്‍ കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗോപി deshabhimani

No comments:

Post a Comment