Sunday, February 23, 2014

ഇഎസ്ഐ ശമ്പളപരിധി ഉയര്‍ത്തല്‍: ബാധ്യത കേന്ദ്രത്തിന്- സിഐടിയു

ഇഎസ്ഐ ശമ്പളപരിധി ഉയര്‍ത്താനുള്ള ഇഎസ്ഐ കോര്‍പറേഷന്റെ തീരുമാനം നടപ്പാക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനാണെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ശമ്പളപരിധി നിലവിലുള്ള 15,000ല്‍നിന്ന് ഒറ്റയടിക്ക് 25,000 ആയി ഉയര്‍ത്തുമ്പോള്‍ ആനുപാതികമായി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കേണ്ട ആശുപത്രിസൗകര്യങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നാണ് സിഐടിയു ആവശ്യപ്പെട്ടത്.

ഇഎസ്ഐ ശമ്പളപരിധി ഉയര്‍ത്തുന്നതിനെ സിഐടിയു എതിര്‍ക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളപരിധി മാത്രം ഉയര്‍ത്തുകയും സൗകര്യങ്ങള്‍ ബോധപൂര്‍വം മെച്ചപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനോടാണ് സിഐടിയുവിന് വിവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചെലവുപരിധി വര്‍ധിപ്പിക്കുക, എല്ലാ ജില്ലയിലും മാതൃകാ ആശുപത്രി ഉറപ്പാക്കുക, സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം, ആശുപത്രികളിലെ ശുചിത്വം തുടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ തൊഴിലാളികള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് കൂടുതല്‍ വരുമാനമെന്ന ലക്ഷ്യത്തോടെ ശമ്പളപരിധി കൂട്ടുന്നത്.

മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് ഇഎസ്ഐ പണം ചെലവഴിക്കുകയാണ്. ഇത് ഇഎസ്ഐയുടെ ഉത്തരവാദിത്തമല്ല. 25,000 രൂപ മാസവരുമാനമുള്ളവരില്‍ ഭൂരിഭാഗവും മറ്റുപല മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളിലും ഉള്‍പ്പെടുന്നവരാണ്. പരിധി ഉയര്‍ത്തലിന് പകരമായി അസംഘടിതമേഖലയിലെയും തോട്ടംമേഖലയിലെയും തൊഴിലാളികളിലേക്ക് ഇഎസ്ഐ ആനുകൂല്യം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്- എ കെ പി പറഞ്ഞു.

deshabhimani

No comments:

Post a Comment